ന്യൂഡല്‍ഹി: ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മരുന്നു നിര്‍മ്മാണ കമ്പനിയുടെ ചുമയ്ക്കുള്ള നാല് സിറപ്പുകളുടെ മേല്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ഗാംബിയയില്‍ മരിച്ച 66 കുട്ടികളുടെ മരണവുമായി ഇതിന് ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നടപടി.
ചുമയ്ക്കുള്ള സിറപ്പുകളെ കുറിച്ച് ലോകാരോഗ്യ സംഘടന ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) സെപ്തംബര്‍ 29ന് മുന്നറിയിപ്പ് നല്‍കിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ പറയുന്നു. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉടന്‍ തന്നെ ഹരിയാന റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു.
ചുമയ്ക്കുള്ള സിറപ്പുകൾ അപകടകാരിയോ, ഹരിയാനയിലെ മരുന്നു കമ്പനിക്കെതിരെ അന്വേഷണം തുടങ്ങി
ഗാംബിയയില്‍ 66 കുട്ടികൾ മരിക്കാനിടയായതിൽ മരുന്നിന് ബന്ധമുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്നാണിത്
