രാമായണത്തെ ചൊല്ലി ആം ആദ്മി പാർട്ടിയും ബിജെപിയും വീണ്ടും കൊമ്പുകോർക്കുന്നു. ശ്രീരാമൻ ഭക്ഷണം തേടി പുറപ്പെട്ടപ്പോൾ സ്വർണ്ണ മാനിൻ്റെ വേഷം ധരിച്ച രാവണനാണ് സീതാദേവിയെ തട്ടിക്കൊണ്ടുപോയതെന്ന് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞതാണ് തിങ്കളാഴ്ച വിവാദമായത്. അദ്ദേഹത്തിൻ്റെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി. രാമൻ്റെ ശ്രദ്ധ തിരിക്കാൻ മാനിൻ്റെ രൂപം സ്വീകരിച്ചത് രാവണനല്ല, മാരീചയാണെന്ന് നേതാക്കൾ വ്യക്തമാക്കി. ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കെജ്രിവാൾ. “തിങ്കളാഴ്‌ച, രാവണൻ സ്വർണ്ണ മാനിൻ്റെ വേഷത്തിലാണ് വന്നതെന്ന് ഞാൻ പ്രസ്താവിച്ചു. ഇതിനെത്തുടർന്ന്, ഞാൻ രാവണനെ അപമാനിച്ചുവെന്ന് പറഞ്ഞ് ബിജെപി മുഴുവൻ ഇപ്പോൾ എൻ്റെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. എന്തുകൊണ്ടാണ് ബിജെപിക്ക് രാവണനോട് ഇത്രയധികം മമത?. “ഇവർ അധികാരത്തിൽ വന്നാൽ, അവർ പിശാചുക്കളെപ്പോലെ നിങ്ങളെ വിഴുങ്ങും.” കെജ്രിവാൾ പറഞ്ഞു.
Discussion about this post