എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ബിജെപി ബാന്ധവ വിവാദത്തിലാണ് പാർട്ടിയുടെ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്. ടി പി രാമകൃഷ്ണനാണ് പകരം എൽഡിഎഫ് കൺവീനർ ചുമതല നൽകിയിരിക്കുന്നത്. നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജൻ നടത്തിയ കൂടിക്കാഴ്ച വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാർട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തിൽ ഇ പി വിശദീകരണം നൽകിയത്.
പ്രതിപക്ഷം ഉന്നയിച്ച ഇപി ജയരാജൻ-ബിജെപി ബന്ധം സത്യമാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. കേരളത്തിലെ സിപിഎമ്മിന് ബിജെപിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ഇതോടെ ശരിയായി. ജാവദേക്കറെ ഇപിയും മുഖ്യമന്ത്രിയും എന്തിന് കണ്ടുവെന്നും സതീശൻ ചോദിച്ചു. കേസുകൾ ദുർബലമാക്കാൻ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജാവദേക്കറെ ഇപി ജയരാജൻ കണ്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
Discussion about this post