2019 ൽ രാഹുൽ ഗാന്ധിയെ ചതിച്ച അമേഠി ഇക്കുറി സ്മൃതി ഇറാനിക്കു പണി കൊടുത്തു. രാജ്യം മുഴുവൻ ഉറ്റുനോക്കിയ പോരാട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥി കിഷോർ ലാൽ ന് എതിരെ അരലക്ഷത്തിലധികം വോട്ടിന് പിന്നിലായാണ് കേന്ദ്രമന്ത്രി കൂടിയായ സ്മൃതി തോൽവി ഏറ്റുവാങ്ങിയത്.
അമേഠിയിലെ നിലവിലെ സിറ്റിങ് എംപി കൂടിയാണ് സ്മൃതി ഇറാനി. 2019 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയെ അട്ടിമറിച്ചായിരുന്നു സ്മൃതി സീറ്റ് പിടിച്ചത്. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.
1981മുതൽ കോൺഗ്രസ് തുടർച്ചയായി വിജയിച്ച മണ്ഡലമായിരുന്നു അമേഠി. സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും മാറി മാറി മത്സരിച്ച അമേത്തിയിൽ 1998ലാണ് ആദ്യമായി ഒരു ബിജെപി സ്ഥാനാർഥി വിജയിച്ചത്. പിന്നീട് 1999ൽ നടന്ന തിരഞ്ഞെടുപ്പ് മുതൽ അമേഠിയിൽ കോൺഗ്രസ് ആധിപത്യം പുലർത്തുകയായിരുന്നു.
2014ലെ ബിജെപി തരംഗത്തിൽ പോലും അമേഠി കോൺഗ്രസിനെ കൈവിട്ടില്ല. 2014ൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാൽ 2019ൽ കാര്യങ്ങൾ മാറിമറിഞ്ഞു. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി സ്മൃതി വീണ്ടും അമേഠിയുടെ എംപിയായി. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ മണ്ഡലം വീണ്ടും കോൺഗ്രസിൻറെ കൈപിടിയിലാവുകയായിരുന്നു
Discussion about this post