Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

‘ഇരുപക്ഷത്തിനും നെഞ്ചിടിപ്പുണ്ടാകും, വിവാദമുണ്ടാക്കുന്നതിനു പിന്നില്‍ ഭയപ്പാട്‌’

News Bureau by News Bureau
Mar 21, 2023, 10:46 am IST
in News, Kerala
Share on FacebookShare on TwitterTelegram

ചൊവ്വാഴ്ച തലശേരി ബിഷപ്സ് ഹൗസിലെത്തി മാർ ജോസഫ് പാംപ്ലാനിയുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസൻ. ഈ കൂടിക്കാഴ്ചയിൽ അസ്വാഭാവികതയോ പുതുമയോ ഇല്ലെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോടു പറഞ്ഞു. വിവിധ മതമേലധ്യക്ഷൻമാരുമായി ബിജെപി നേതൃത്വം കൂടിക്കാഴ്ച നടത്താറുണ്ട്. അവരും പൊതുവിഷയങ്ങളിൽ ഇടപെടുന്ന ആൾക്കാരാണെന്ന് ഹരിദാസൻ ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയിൽ, റബർ വില ഉൾപ്പെടെ ജനം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും സ്വാഭാവികമായും ചർച്ചയായിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

‘‘തലശേരി ബിഷപ്പുമായി ബിജെപി നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ പുതുമയൊന്നുമില്ല. ഞങ്ങൾ എപ്പോഴും വിവിധ മതമേലധ്യക്ഷൻമാരെ കാണാറുള്ളതാണ്. ആചാര്യൻമാരെയും മുസ്‍ലിം സമുദായത്തിലെ ഖാസിമാരെയും ഞങ്ങൾ കാണാറുണ്ട്. അതിലൊന്നും തെറ്റില്ല. പൊതുവിഷയങ്ങളിൽ ഇടപെടുന്ന ആളുകളാണല്ലോ അവരും. അവരെ മതത്തിന്റെ മാത്രം വക്താക്കളായി കാണേണ്ടതില്ല. പൊതുസമൂഹവുമായി ബന്ധപ്പെട്ടു കിടക്കുന്ന നിരവധി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ദുരിതങ്ങളും അറിയുന്നവരാണ് അവർ. ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെ മനസ്സിലാക്കിയ അത്തരം പ്രശ്നങ്ങൾ അവർ കൂടിക്കാഴ്ചയിൽ പങ്കുവച്ചിട്ടുണ്ടാകും. ഇത്തരം കൂടിക്കാഴ്ചകൾ ഇടയ്ക്കു നടക്കാറുള്ളതാണ്.’ – ഹരിദാസൻ പറഞ്ഞു.

ബിഷപ് പറഞ്ഞ കാര്യങ്ങളിൽ വിവാദത്തിന്റെ ആവശ്യമൊന്നുമില്ല. രാഷ്ട്രീയ താൽപര്യങ്ങൾ വച്ചുപുലർത്തുന്നവരാണ് അതിനെ വിവാദമാക്കുന്നത്. അവരുടെ ഭയപ്പാടാണ് അതിനെല്ലാം പിന്നിൽ. ഇതെല്ലാം കേൾക്കുമ്പോൾ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നെഞ്ചിടിക്കുന്നുണ്ടാകും. ഈ ഭയപ്പാടുകൊണ്ടാണ് അദ്ദേഹം നടത്തിയ പരാമർശത്തിനെതിരെ അവർ രൂക്ഷമായി പ്രതികരിക്കുന്നത്. എന്തും ഇറക്കാനുള്ള ക്യാപ്സൂളും രാഷ്ട്രീയവും അവർക്ക് അറിയാമല്ലോ. അനുകൂലിക്കുന്നവരെ എക്കാലവും താലോലിക്കുന്നവരല്ല അവർ. അനുകൂലിക്കുന്നവരെ ഏതെങ്കിലും കാലത്ത് താൽക്കാലിക ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നേയുള്ളൂ.’ – ഹരിദാസൻ ചൂണ്ടിക്കാട്ടി.

ബിജെപിയും ആർഎസ്എസും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവരാണെന്ന കോൺഗ്രസ്, സിപിഎം വിമർശനങ്ങളോടും ഹരിദാസൻ പ്രതികരിച്ചു. ബിജെപിയും ആർഎസ്എസും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന് ഇവർ പതിറ്റാണ്ടുകളായി പറയുന്നതല്ലേ. എന്നിട്ടും നാഗാലാൻഡിലും മിസോറാമിലും ഗോവയിലും മേഘാലയയിലുമെല്ലാം ബിജെപി ഭരിക്കുന്നത് ഇതേ ക്രിസ്ത്യൻ വിഭാഗങ്ങൾ ഭൂരിപക്ഷമുള്ള മേഖലകളിലാണ്. അവിടെ ഈ പറയുന്ന ന്യൂനപക്ഷ വേട്ട ഉൾപ്പെടെയുള്ള വിഷയങ്ങൾ ഏശാത്തത് എന്തുകൊണ്ടാണ്? ഇവർ പറയുന്ന ഇത്തരം കാര്യങ്ങൾ ജനം വിശ്വസിക്കാത്തത് എന്തുകൊണ്ടാണ്? ഈ പറയുന്നതിനു പിന്നിലെ താൽപര്യങ്ങൾ ജനം മനസ്സിലാക്കിയതുകൊണ്ടല്ലേ? സ്വന്തം താൽപര്യങ്ങളാണ് ഇവരെല്ലാം പറഞ്ഞു പ്രചരിപ്പിക്കുന്നത്. അത് പൊതുസമൂഹം പുച്ഛിച്ചു തള്ളുമെന്ന് എല്ലാവർക്കും ഉറപ്പല്ലേയെന്നും ഹരിദാസൻ ചോദിച്ചു.

റബറിന്റെ വിലയുമായി ബന്ധപ്പെട്ട പ്രശ്നം ബിഷപ്പ് കൂടിക്കാഴ്ചയിൽ ഉന്നയിച്ചിരുന്നോ എന്ന ചോദ്യത്തിന് ഹരിദാസന്റെ മറുപടി ഇങ്ങനെ: ‘ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നു പറയുമ്പോൾ, റബർ വിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചയായി കാണണമല്ലോ. ഇതെല്ലാം കേന്ദ്രത്തിനു മാത്രം പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളാണ്. കേന്ദ്രത്തിന് ഒരു വിശ്വാസ്യതയുണ്ട്. പഴയ കാലത്തിൽനിന്ന് വ്യത്യസ്തമായി ഇച്ഛാശക്തിയുള്ള, പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ഒരു ഭരണകൂടമാണ് കേന്ദ്രത്തിലുള്ളത് എന്ന ഒരു വിശ്വാസം പൊതുസമൂഹത്തിനുണ്ട്. ഈ രാജ്യത്തു ജീവിക്കുന്നവർക്കും പുറത്തു ജീവിക്കുന്നവർക്കും ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഈ ഭരണകൂടമുണ്ട് എന്ന പ്രതീക്ഷയുണ്ട്. ബിഷപ് പങ്കുവച്ച പ്രശ്നങ്ങൾ തീർച്ചയായും ബന്ധപ്പെട്ടവരെ അറിയിക്കും’ – ഹരിദാസൻ പറഞ്ഞു.

Tags: CongressControversyN haridhasan
ShareSendTweetShare

Related Posts

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Discussion about this post

Latest News

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies