രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ ഇന്നത്തെ സ്വീകരണ പരിപാടി ഒഴിവാക്കി. ഇന്ന് നിലമ്പൂരിൽ നിന്നുള്ള പ്രചരണത്തിന് എത്തിയ പ്രിയങ്ക ഗാന്ധി എം പിയുടെ പ്രചരണ പരിപാടിയും മാറ്റി വച്ചു. അതേ സമയം നിലമ്പൂരിൽ തികഞ്ഞ ആത്മവിശ്വാസത്തിലാൺ.
ഇന്നലെ ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നു വീഴുകയായിരുന്നു. 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെട്ട് 242 പേരുമായി യാത്ര തിരിച്ച ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് വ്യാഴാഴ്ച ഉച്ചയോടെ അപകടത്തിൽപ്പെട്ടത്. വിമാനം തകർത്തു വീണ മേഘാനി ഏരിയയിൽ നിന്ന് കനത്ത കറുത്ത പുക ഉയരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1:10-ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 171 വിമാനമാണ് അപകടത്തിൽപ്പെട്ടത് ഓൺലൈൻ ഫ്ലൈറ്റ് ട്രാക്കുകൾ സ്ഥിരീകരിച്ചു. ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്.
അപകടവിവരം അറിഞ്ഞയുടൻ ഏഴ് ഫയർ എഞ്ചിനുകൾ ഉൾപ്പെടുന്ന അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചു. വിമാനം തകർത്ത് ഒരു തീഗോളമായി മാറുന്ന നിമിഷം ചിത്രീകരിച്ച ഒരു വീഡിയോ ഉൾപ്പടെ, അപകടത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ നിന്ന് വിമാനം കെട്ടിടം ഇടിച്ചുകയറിയതായാണ് പ്രാഥമിക നിഗമനം.
Discussion about this post