ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നുവീണ് 241 പേർ മരിച്ചു. ഒരാൾ മാത്രം രക്ഷപെട്ടു. ഉച്ചയ്ക്ക് 1.38ന് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കുള്ളിൽ 1.40ന് തകർന്നുവീണ് തീഗോളമായി മാറുകയായിരുന്നു. മേഘാനി നഗറിൽ ജനവാസ മേഖലയോട് ചേർന്നാണ് എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണത്.
230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷുകാരും 7 പേർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനുമാണ് ഉണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന് ഗുരുതരമായ പരിക്കുണ്ട്.
അപകടത്തെ തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവും കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായും ഉടൻ അഹമ്മദാബാദിലേക്ക് തിരിക്കും. ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ബ്രിട്ടൻ പ്രതികരിച്ചു.
Discussion about this post