പഹല്‍ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വൻഭീകരാക്രമണം

pahalgam terror attack jammu & kashmir

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം. രാജസ്ഥാനിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായാണ് വിവരം. മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. എറണാകുളം സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദ്വിദിന സൗദി അറേബ്യ സന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദി വെട്ടിച്ചുരുക്കി. ചൊവ്വാഴ്ച രാത്രി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. ബുധനാഴ്ച കശ്മീർ സന്ദർശിച്ചേക്കുമെന്നാണ് വിവരം. ജമ്മുകശ്മീരിൽ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അമിത്ഷായുടെ സന്ദർശനം.

Exit mobile version