കറുപ്പിന് ഏഴഴക് ;സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ

തൻ്റെ നിറത്തിൻ്റെ പേരിൽ നിരന്തരം മോശം കമൻ്റുകൾ കേൾക്കേണ്ടി വരുന്നുവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. മുൻ ചീഫ് സെക്രട്ടറിയും തൻ്റെ ഭർത്താവുമായ വേണുവിൻറെയും തൻറെയും നിറവ്യത്യാസത്തെ തങ്ങളുടെ പ്രവർത്തനരീതികളുമായി ബന്ധപ്പെടുത്തി മോശം കമൻ്റ് കേൾക്കേണ്ടി വന്നതായി ശാരദ ഫേസ്ബുക്കിൽ കുറിച്ചു. ഭർത്താവിൻ്റെ പ്രവർത്തനം വെളുത്തതാണെന്നും പറഞ്ഞുകേട്ടു. കറുപ്പ് ഗംഭീരമെന്നും തൻറെ കറുപ്പിനെ ഉൾക്കൊള്ളുകയും ആ നിറത്തെ ചേർത്തുപിടിക്കുകയും ചെയ്യുന്നുവെന്ന് ശാരദ മുരളീധരൻ ഫേസ്ബുക്കിലെഴുതി.തനല്ലതല്ലെന്ന് പറയപ്പെടുന്ന ഒരു നിറത്തിലാണ് താനുള്ളതെന്ന തോന്നലിനുള്ളിലാണ് താൻ 50 വർഷം ജീവിച്ചത്. കറുപ്പ് ഏറെ മനോഹരമെന്ന് മനസിലാക്കി തന്നത് മക്കളാണ്. അവരാണ് കറുപ്പ് ഗംഭീരമെന്ന് തിരിച്ചറിയാൻ പ്രേരണയായത്. താൻ കാണാത്ത സൗന്ദര്യം അവർ കറുപ്പിൽ കണ്ടെത്തിയെന്നും ശാരദ ഫേസ്ബുക്കിൽ കുറിച്ചു. നിരവധി പേര് ശാരദ മുരളീധരനെ പിന്തുണച്ച് ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത് ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും . സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണെന്നും ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. മനുഷ്യസ്വഭാവവും വ്യക്തിത്വവും നിർണ്ണയിക്കുന്നത് നിറമല്ലെന്ന് കെ.കെ.രമ നിറത്തിൻ്റെ പേരിൽ അപമാനിക്കപ്പെട്ടതായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വ്യക്തമാക്കി.

Exit mobile version