പൊതുസ്ഥലങ്ങളിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി

അനുമതിയില്ലാതെ പാതയോരം ഉൾപ്പടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും സ്ഥിരമായോ താൽക്കാലികമായോ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. നിലവിൽ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും നീക്കം ചെയ്യുന്നതിനായി സർക്കാർ നയത്തിന്, ആറ് മാസത്തിനകം രൂപം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന് ഉത്തരവിട്ടു. (അനുവാദമില്ലാതെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി)

കൊടിമരങ്ങളില്ലാത്ത ജംഗ്ഷനുകൾ കേരളത്തിൽ ഇല്ല. രാഷ്ട്രീയ പാർട്ടികളുടേയും യുവജനസംഘടനകളുടേയും കൊടിമരങ്ങൾ നാൽ വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനു പുറമേ, അപകടങ്ങൾക്കും ഈ കൊടിമരങ്ങൾ വഴിവയ്ക്കുന്നുണ്ട്. എന്തായാലും കൊടിമരങ്ങളുടെ ഈ അനിയന്ത്രിത വളർച്ചയ്ക്ക് തടയിടാൻ ഹൈക്കോടതി തീരുമാനിച്ചു.നിയമപരമായ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും സ്ഥിരമായോ താൽക്കാലികമായോ പുതിയ കൊടിമരങ്ങൾ നാട്ടുന്നത് ഹൈക്കോടതി നിരോധിച്ചു. മുമ്പ് സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ആറു മാസത്തിനകം നയം രൂപീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവിലുണ്ട്. കോടതി ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശിച്ച തദ്ദേശ സ്വയംഭരണ സെക്രട്ടറി എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും രണ്ടാഴ്ചയ്ക്കുള്ള സർക്കുലർ നൽകണമെന്ന് ഉത്തരവിൽ പറയുന്നു. നടപടികളിലെ പുരോഗതി സംബന്ധിച്ച് തദ്ദേശ സെക്രട്ടറി ഒരു മാസത്തിനകം റിപ്പോർട്ട് നൽകി കോടതി നിർദ്ദേശിച്ചു.

no flag masts highcourt

to be erected without permission

Exit mobile version