ഇന്ത്യ അശങ്ക അറിയിച്ചതിന് ശേഷം അനധികൃത കുടിയേറ്റക്കാരായ സ്ത്രീകളേയും കുട്ടികളേയും അമേരിക്കയിലേക്ക് ഇന്ത്യയിലേക്ക് അയച്ചത് വിലങ്ങണിയിക്കാതെയാണെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് പ്രതിവാര വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
അമേരിക്കയിൽ നിന്ന് ഫെബ്രുവരി 15 മുതൽ 16 വരെ അമൃത്സറിൽ സ്ത്രീകളേയും കുട്ടികളേയും വിലക്കിയിരുന്നില്ലെന്നാണ് വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ പനാമയിലേക്കും കോസ്റ്റോറിക്കിലേക്കും അയച്ച സംഭവത്തിലും വിദേശകാര്യ മന്ത്രാലയം പ്രതികരണം നടത്തി. ഇവരെ എത്രയും പെട്ടെന്ന് രാജ്യത്തെത്തിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കുമെന്ന് അറിയിച്ചു.
സേനാസംഘം പനാമയിലെ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പരിശോധന പൂർത്തിയായിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് തന്നെ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള സംവിധാനങ്ങളൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
300 ഓളം വരുന്ന അനധികൃത കുടിയേറ്റക്കാരാണ് പാനമയിലേക്ക് ട്രംപ് ഭരണകൂടം കടത്തിയത്. പാനമയിലെ ഒരു ഹോട്ടല് താത്കാലിക ഡിറ്റന് ഷന് സെൻ്റര് മാറ്റിയാണ് ഇവരെ പാര് പ്പിച്ചിരിക്കുന്നത്. കുടിയേറ്റക്കാരെ പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കില്ല. ഇവരുടെ പാസ്‌പോർട്ട് ഉൾപ്പെട്ട രേഖകള് അമേരിക്ക പിടിച്ചെടുത്തു. ഇന്ത്യ, ഇറാനിയൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, പാകിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് പാനമയിലേക്ക് അമേരിക്ക നാടുകടത്തിയത്.