കോൺഗ്രസിൽ ഒരു പ്രശ്നവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുസ്ലിം ലീഗ്ഒരു അതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ല. കോൺഗ്രസും ലീഗും തമ്മിൽ ഒരു കാലത്തുമില്ലാത്ത തരത്തിലുള്ള സുദൃഢമായ ബന്ധമാണ് നിലനിൽക്കുന്നത്. കോൺഗ്രസിൽ ഒരു തമ്മിത്തല്ലുമില്ല. ഒരു വഴക്കുമില്ല. കഴിഞ്ഞ മൂന്നുവർഷത്തിനിടെ എവിടെയെങ്കിലും ഒരു ഗ്രൂപ്പ് യോഗം ചേർന്നിട്ടുണ്ടോയെന്നും വിഡി സതീശൻ ചോദിച്ചു.
കേരളത്തിൽ ഏതു വിഷയം ഉയർന്നു വന്നപ്പോഴും കോൺഗ്രസ് നേതൃത്വം ഐക്യത്തോടെയാണ് പ്രതികരിച്ചത്. ബ്രൂവറി വിഷയത്തിൽ നിയമസഭയിൽ ആരോപണം ഉന്നയിച്ചത് രമേശ് ചെന്നിത്തലയാണ്. ഞങ്ങൾ ഒരുമിച്ച് വാർത്താസമ്മേളനം നടത്തി. എല്ലാ കാര്യവും കെപിസിസി പ്രസിഡൻ്റ്, മുൻ അധ്യക്ഷൻ തുടങ്ങി എല്ലാവരുമായും ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്. നേതാക്കൾ തമ്മിൽ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് മാധ്യമങ്ങളിൽ വാർത്ത വന്നാൽ ഞങ്ങൾക്ക് എന്തുചെയ്യാൻ പറ്റും.
ശശി തരൂരിനെതിരെ വിഡി സതീശൻ എന്ന നിലയിൽ തലക്കെട്ട് എൻ്റെ കയ്യിൽ നിന്ന് കിട്ടില്ല. ഞാൻ ഇതിനായി എതിരല്ല. അദ്ദേഹം വിജയിക്കാൻ ഏറ്റവും കഠിനാധ്വാനം ചെയ്ത ഒരാളാണ് ഞാൻ. അദ്ദേഹവുമായി ചർച്ച ചെയ്ത് എഐസിസി എന്തു തീരുമാനമെടുത്താലും ഞങ്ങൾ അംഗീകരിക്കും. അതിൽ ഒരു വിവാദത്തിനും ഞങ്ങൾ ഇല്ലെന്നും’ വി ഡി സതീശൻ കൂട്ടിച്ചേർത്തു.
ശശി തരൂരുമായി വഴക്കിടാനോ തർക്കത്തിനോ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തരൂരുമായി വഴക്കിടാനോ കൊമ്പുകോർക്കാൻ ഞങ്ങളില്ല. അദ്ദേഹത്തിൻ്റെ കോൺഗ്രസിൻ്റെ പ്രവർത്തന സമിതി അംഗമാണ്. അദ്ദേഹത്തോട് സംസാരിക്കേണ്ടത് അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വമാണ്. ഞങ്ങളൊക്കെ വളരെ താഴെ പൊസിഷനിലുള്ള ആളുകളാണ്. ഞങ്ങളേക്കാൾ മുകളില് നില്ക്കുന്ന അവനെ ശാസിക്കാനോ, തിരിച്ചാണോ ഒന്നും ശേഷിയുള്ള ആളുകളല്ല ഞങ്ങൾ. അദ്ദേഹവുമായി ഒരു തരത്തിനും പോകുന്നില്ല. അദ്ദേഹം പറഞ്ഞത് എന്താണെന്ന് ബാക്കിയുള്ളവർ വിലയിരുത്തട്ടെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശശി തരൂർ പറഞ്ഞിട്ടുണ്ടല്ലോ, താൻ രാഷ്ട്രീയക്കാരൻ അല്ല, വേറൊരാളാണെന്ന്. അവനുമായി തർക്കിക്കാനൊന്നും ഞങ്ങളില്ല. സർക്കാരുമായി പ്രതിപക്ഷം പോരാടുന്ന വിഷയത്തിൽ, അദ്ദേഹം സർക്കാരിന് അനുകൂലമായി ഒരു ലേഖനം എഴുതിയപ്പോൾ, ആ ആർട്ടിക്കിളിലെ സ്റ്റാറ്റിസ്റ്റിക്സ് ശരിയല്ലെന്ന് പറയുക മാത്രമാണ് ചെയ്തത്.
അദ്ദേഹം പറഞ്ഞ സ്റ്റാറ്റിസ്റ്റിക്‌സ് ശരിയല്ലെന്ന് താൻ തെളിയിച്ചതാണ്. സ്റ്റാർട്ടപ്പിൻ്റെ എക്കോ സിസ്റ്റം വാല്യൂവിനെക്കുറിച്ചാണ് തരൂർ പറഞ്ഞത്. ആ സ്റ്റാർട്ടപ്പ് സിസ്റ്റത്തിൻ്റെ എക്കോ സിസ്റ്റം വാല്യൂ കേരളത്തിൻ്റേത് വളരെ മോശമാണ്. 1.7 ബില്യൺ ആണ് കേരളത്തിൻറേത്. 170 കോടി യു എസ് ഡോളർ കേരളത്തിൻ്റെ വാല്യു ആകുമ്പോൾ, കർണാടകം ഈ കാലഘട്ടത്തിൽ ഉണ്ടാക്കിയിരിക്കുന്ന വാൽയു 1590 കോടിയാണ്.