സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് ബിഹാറിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും രണ്ടു മാസത്തെ ശമ്പള വിതരണം മുടങ്ങിയാതായി വിവരം.
ജീവനക്കാർക്കു മാത്രമല്ല മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എംഎൽഎമാർക്കും ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം കിട്ടിയില്ല എന്നാണ് അറിയുന്നത് .
പുതുവർഷത്തിൽ ശമ്പള വിതരണത്തിനായി CFMS 2 സോഫ്റ്റ്‌വെയറിലേക്കു മാറിയതോടെയാണ് പ്രശ്നം തുടങ്ങിയത്. പഴയ സിസ്റ്റത്തിൽനിന്നു പുതിയതിലേക്കു ഡേറ്റ കൈമാറുന്നതിൽ സാങ്കേതിക തകരാറുകളുണ്ടായി. എട്ടു ലക്ഷത്തോളം സർക്കാർ ജീവനക്കാരാണു ശമ്പളമില്ലാതെ വലയുന്നത്. പ്രതിമാസം 6000 കോടി രൂപയാണു ബിഹാർ സർക്കാർ ശമ്പള ഇനത്തിൽ വിതരണം ചെയ്യുന്നത്.
Discussion about this post