മഹാരാഷ്ട്രയിൽ അഞ്ചു വർഷത്തിനിടയിൽ ചേർത്ത വോട്ടർമാരെക്കാൾ,ചേർത്തത്
ഇരട്ടി അഞ്ചു മാസം കൊണ്ട് വോട്ടർ പട്ടികയിൽ ചേർത്ത എങ്ങനെയെന്ന് തന്റെ ആരോപണം വീണ്ടും ഉന്നയിച്ച ലോകസഭാ പ്രതിപക്ഷ നേതാവ് രാ ഹുൽ ഗാന്ധി .ശിവസേന ഉദ്ധവ് താക്കറെ നേതാവ്.
മഹാ വികാസ് അഘാഡി പങ്കാളികളായ ശിവസേന ഉദ്ധവ് താക്കറെ നേതാവ് സ ഞ്ജയ് റൗട്ട്, എൻസിപി ശരത് പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ എന്നിവർക്കൊപ്പം ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി വീണ്ടും എലെക്ഷൻ കമ്മീഷനെ കടന്നാക്രമിച്ചത് .
വോട്ടർ രജിസ്ട്രേഷൻ കണക്കുകളിലെ പൊരുത്തക്കേടുകളെ ചോദ്യം ചെയ്തു, രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം മഹാരാഷ്ട്രയിലെ മൊത്തം മുതിർന്ന ജനസംഖ്യയേക്കാൾ കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടി കാട്ടി .
“മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞങ്ങൾ കണ്ടെത്തിയ ചില വിവരങ്ങൾ ഇന്ത്യയിലെ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വോട്ടർ പട്ടികകൾ, വോട്ടിംഗ് രീതി എന്നിവ ഞങ്ങൾ വിശദമായി പഠിച്ചിട്ടുണ്ട്, കുറച്ചുകാലമായി ഇതിൽ പ്രവർത്തിക്കുന്ന ഒരു സംഘമുണ്ട്. നിരവധി ക്രമക്കേടുകൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്,” ഗാന്ധി പറഞ്ഞു.
“2019 ലെ വിധാൻസഭാ തിരഞ്ഞെടുപ്പിനും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും ഇടയിലുള്ള അഞ്ച് വർഷത്തിനുള്ളിൽ, മഹാരാഷ്ട്രയിൽ 32 ലക്ഷം വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തു. എന്നിരുന്നാലും, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും 2024 ലെ വിധാൻസഭാ തിരഞ്ഞെടുപ്പിനും ഇടയിലുള്ള അഞ്ച് മാസത്തിനുള്ളിൽ,എഴുപത് ലക്ഷംപേറീ മഹാരാഷ്ട്രയിൽ വോട്ടർ പട്ടികയിൽ അധികമായി ചേർത്തു എന്നും അദ്ദേഹം പറഞ്ഞു .
മഹാരാഷ്ട്രയിൽ ജനസംഖ്യയേക്കാൾ ഇരട്ടി വോട്ടർമാർ!!
