സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം പിന്നോട്ടു പോയി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം നടപ്പിലായില്ല. തുടർഭരണകാലത്ത് ശമ്പള പരിഷ്കരണം അടക്കം അട്ടിമറിക്കപ്പെട്ടു തുടങ്ങിയ വിമർശനങ്ങളാണ് ലേഖനത്തിൽ ഉന്നയിക്കുന്നത്. അധ്യാപക- സർവീസ് സംഘടന നേതാവ് ജയചന്ദ്രൻ കല്ലിങ്ങലാണ് ലേഖനം എഴുതിയിരിക്കുന്നത്.
കേന്ദ്രവിഹിതം കിട്ടിയാലേ ആനുകൂല്യങ്ങൾ നൽകാൻ കഴിയൂ എന്ന വാദം അംഗീകരിക്കാൻ കഴിയില്ല. വരുമാനവർധനവ് ഉണ്ടായിട്ടും ആനുകൂല്യങ്ങൾ നൽകുന്നില്ല. ജനാധിപത്യ സമരങ്ങളെ അഭിസംബോധന ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു.
Discussion about this post