റോഡ് വികസനത്തിന് കത്ത് ലഭിച്ചാലുടൻ 20,000 കോടി രൂപ അനുവദിക്കും: നിതിൻ ഗഡ്‍കരി

Nithin Gadkari kera;a road

കേരളത്തിലെ റോഡ് വികസനത്തിന് മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടൻ 20000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. കത്ത് നൽകാൻ മുഖ്യമന്ത്രിയോട് പറയാൻ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലിനോട് ഗഡ്‍കരി ആവശ്യപ്പെട്ടു. കൊച്ചിയിൽ ട്വന്റിഫോർ ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല. സംസ്ഥാനത്ത് റോഡപകടങ്ങൾ പെരുകാൻ കാരണം റോഡ് ഡിസൈനിങ്ങിലെ സങ്കീർണതയാണ്. ഹൈവേ വികസനം വേഗത്തിലാക്കാൻ റോഡ് നിർമാണ സാമഗ്രികളുടെ ജി എസ് ടി സംസ്ഥാനം ഒഴിവാക്കണം. മണൽ ഉൾപ്പെടെ ആവശ്യത്തിന് ലഭ്യമാക്കണം.

കേരളത്തിൽ ജലഗതാഗതത്തിന് വലിയ സാധ്യതയുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കേരളത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യമാണ്. റബറൈസ്ഡ് റോഡുകളുടെ സാധ്യത കേന്ദ്രം പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ആദ്യഘട്ട പരീക്ഷണം നാഗ്പുരിൽ നടത്തി. റബ്ബർ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പഠന റിപ്പോർട്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

Exit mobile version