ട്രോളി ബാഗ് വിവാദത്തിൽ പാലക്കാട് പൊലീസ് ബിന്ദു കൃഷ്ണയുടെ മൊഴിയെടുത്തു. കൊല്ലത്തെ ഫ്ലാറ്റിൽ വച്ചാണ് മൊഴിയെടുത്തത്. നേരത്തെ ഷാനിമോൾ ഉസ്മാന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ട്രോളി ബാഗ് സംബന്ധിച്ച വിവരങ്ങളാണ് പോലീസ് ഷാനിമോൾ ഉസ്മാനിൽനിന്ന് തേടിയത്. സംഭവവുമായി ബന്ധപ്പെട്ട് തെളിവൊന്നും കണ്ടെത്താനായില്ലെന്ന് കാണിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് പാലക്കാട് എസ്.പിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.
തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ തുടർനടപടി ആവശ്യമില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ നീല ബാഗിൽ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണമുണ്ടായിരുന്നത്. ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചുവെന്ന സിപി.എം നേതാക്കളുടെ പരാതിയിൽ പോലീസ് ഹോട്ടലിൽ അന്ന് പരിശോധന നടത്തിയിരുന്നു. ഹാർഡ് ഡിസ്‌ക്ക് ഉൾപ്പെടെ അന്വേഷണസംഘം പിടിച്ചെടുക്കുകയും ഹോട്ടലിലെ 22 സിസിടിവികളും പരിശോധിക്കുകയും ചെയ്തു.
Discussion about this post