ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പോസ്റ്റിട്ട മാലിദ്വീപ് മന്ത്രി മറിയം ഷിയൂന വീണ്ടും വിവാദത്തിൽ.ഇന്ത്യ വാഗ്ദാനെ ചെയ്ത സഹായം സ്വീകരിക്കാൻ മാലിദ്വീപ് തയ്യാറായതിനെ എതിർത്താണ് മറിയം ഷിയൂന രംഗത്തെത്തിയത്.അടുത്തിടെ മാലദ്വീപ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുകയും ഇന്ത്യ സഹായം നൽകുകയും ചെയ്തിരുന്നു.
അതിനു പിന്നാലെയാണ് ഇന്ത്യൻ ദേശീയ പതാകയിലെ അശോകചക്രത്തിന്റെ ചിത്രം പങ്ക് വച്ച് , മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടിയായ എംഡിപിയെയും പരിഹസിക്കും വിധത്തിലുള്ള ട്വീറ്റ് മറിയം പോസ്റ്റ് ചെയ്തത്.“എംഡിപി അവരുടെ വായ്ക്കടുത്തേയ്ക്ക് പോകുകയാണ്.നമ്മൾ ഇനി അവരുടെ വായിൽ വീഴേണ്ടതില്ല.“ എന്നായിരുന്നു മറിയത്തിന്റെ പോസ്റ്റ്.
തുടർന്ന് ഈ പോസ്റ്റ് വിവാദമാകുകയും മറിയത്തിന്റെ പോസ്റ്റിനെതിരെ ഇന്ത്യക്കാർ വൻ വിമർശനങ്ങൾ ഉയർത്തുകയും ചെയ്തതോടെ പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ച് അവർ രംഗത്തെത്തുകയായിരുന്നു.നിലവിലെ മുഹമ്മദ് മുയിസു സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നയത്തെ വിമർശിച്ച് എംഡിപി രംഗത്തെത്തിയതാണ് മറിയം ഷിയൂനയെ പ്രകോപിപ്പിച്ചത്.
‘എന്റെ സമീപകാല പോസ്റ്റിന്റെ ഉള്ളടക്കം മൂലമുണ്ടായ ആശയക്കുഴപ്പത്തിനും, കുറ്റത്തിനും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടിയായ എംഡിപിയെ പറ്റിയുള്ള എന്റെ പോസ്റ്റിൽ ഉപയോഗിച്ച ചിത്രം ഇന്ത്യൻ പതാകയുമായി സാമ്യമുള്ളതാണെന്ന് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് മനഃപൂർവമല്ലായിരുന്നുവെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കിയതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു.
മാലദ്വീപ് അതിന്റെ ബന്ധത്തെയും ഇന്ത്യയുമായി ഞങ്ങൾ പങ്കിടുന്ന പരസ്പര ബഹുമാനത്തെയും വിലമതിക്കുന്നു. ഭാവിയിൽ ഇത്തരം കാര്യങ്ങൾ തടയുന്നതിന് ഞാൻ പങ്കിടുന്ന ഉള്ളടക്കം പരിശോധിക്കുന്നതിൽ ഞാൻ കൂടുതൽ ജാഗ്രത പുലർത്തും.‘ – എന്നാണ് മറിയം ക്ഷമാപണം അറിയിച്ച് പോസ്റ്റ് ചെയ്തവയിലെ വാക്കുകൾ.
Discussion about this post