മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസ് തള്ളണമെന്ന വിജിലൻസിന്റെ വാദമാണ് ഇന്ന് കോടതി പരിശോധിക്കുക.
കരിമണൽ ഖനനത്തിന് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകൾക്ക് സിഎംആർഎൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്റെ ആരോപണം. ഇതിൽ താൻ നൽകിയ പരാതിയിൽ വിജിലൻസ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. മൂന്ന് ഘട്ടങ്ങളിലായി വാർത്താ സമ്മേളനങ്ങളിൽ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കുഴൽനാടന്റെ പരാതി.
രേഖകൾ സഹിതമാണ് വിജിലൻസിന് പരാതി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ ഹർജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ തീരുമാനം വിജിലൻസിന്റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലൻസ് സ്വീകരിച്ച നിലപാട്.
Discussion about this post