മലയാളി സിആർപിഎഫ് ഉദ്യോഗസ്ഥൻ ആർ സൂരജിന് സർവോത്തം ജീവൻ രക്ഷാ പതക്. മരണാന്തര ബഹുമതിയായാണ് ഈ പുരസ്കാരം നൽകുന്നത്. സൂരജിനെ കൂടാതെ മറ്റ് മൂന്ന് പേർക്ക് കൂടി മരണാനന്തര ബഹുമതിയായി സർവ്വോത്തം ജീവൻ രക്ഷാ പതക് നൽകിയിട്ടുണ്ട്. ഏഴ് പേർക്ക് ഉത്തം ജീവൻ രക്ഷാ പതക് നൽകി ആദരിച്ചു. മലയാളികളായ ജസ്റ്റിൻ ജോർജ്, വിൽസൺ എന്നിവർ ഉൾപ്പടെ 21 പേർക്ക് ജീവൻ രക്ഷാ പതക് നൽകി.
കേരള പൊലീസിൽ നിന്ന് എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാൾ എന്നിവർക്ക് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ ലഭിച്ചു. അഗ്നിശമന സേനയിൽ നിന്ന് വിശിഷ്ട സേവനത്തിന് വിജയകുമാർ എഫിനും മെഡൽ ലഭിച്ചു. സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് 11 പേർക്കാണ് മെഡൽ. കേരളത്തിൽ നിന്ന് ഐജി എ അക്ബർ, എസ്പിമാരായ ആർ ഡി അജിത്ത്, വി സുനിൽകുമാർ, എസ്പി ഷീൻ തറയിൽ, ഡിവൈഎസ്പി സുനിൽകുമാർ, എഎസ്പി വി സുഗതൻ, ഡിവൈഎസ്പി സലീഷ് എൻഎസ്, എഎസ്ഐ രാസകൃഷ്ണപിള്ള കെ കെ, എഎസ്ഐ ബി സുരേന്ദ്രൻ, ഇൻസ്‌പെക്ടർ പി ജ്യോതീന്ദ്രകുമാർ, എഎസ്ഐ കെ മിനി എന്നിവർ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായത്.
Summary: Sarvottam Jeevan Raksha Patak was posthumously awarded to Malayali R Sooraj.
Discussion about this post