മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ ജി സുധാകരൻ രംഗത്ത്. ആരാണ് ടീച്ചർ അമ്മ എന്നായിരുന്നു ജി സുധാകരന്റെ ചോദ്യം. ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അവരുടെ പേര് പറഞ്ഞാൽ മതിയെന്നും ജി സുധാകരൻ പറഞ്ഞു. ഒരു പ്രത്യേക മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. പത്തനംതിട്ട തിരുവല്ലയിൽ നടന്ന ജോസഫ് എം. പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു സുധാകരന്റെ പരാമർശം.
പൊളിറ്റിക്കൽ ക്രിമിനൽസ് വളർന്നുവരുന്നുണ്ടെന്നും അത്തരക്കാരുമായി ചങ്ങാത്തംകൂടി പത്രമാധ്യമങ്ങളിൽ കൂടി ചിലർ അവരുടെ താത്പര്യപ്രകാരം വാർത്ത കൊടുക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. എം.ടി.യുമായുള്ള വിവാദ വിഷയത്തിൽ, എം.ടി. വാസുദേവൻ നായർ പഠിപ്പിക്കാൻ വരേണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പറയേണ്ട കാര്യങ്ങൾ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.