കൊല്ലം ഓയൂരിൽ നിന്ന് ഇന്നലെ തട്ടികൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തു നിന്നാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 21 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്.
ഇന്നലെ വൈകിട്ട് 4.30 മണിയോടെയാണ് സഹോദരനോടൊപ്പം ട്യൂഷന് പോകുന്നവഴി കുഞ്ഞിനെ സംഘം തട്ടികൊണ്ട് പോയത്. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ചു അമ്മയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ വിട്ടുനൽകാൻ 10 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ടും സന്ദേശമെത്തിയിരുന്നു.
കഴിഞ്ഞ മണിക്കൂറുകൾ പോലീസും നാട്ടുകാരും ഊർജിത അന്വേഷണം നടത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന സംഘം കോട്ടയം ജില്ലയിലെ പുതുവേലിയിൽ എത്തിയെന്ന സംശയത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ്, കുട്ടിയെ കണ്ടെത്തിയെന്ന വിവരം പുറത്തു എത്തിയത്.
Discussion about this post