മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻറെ ഹൃദയവുമായി ഹെലികോപ്റ്റർ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം കൈമാറുന്നത് കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള ഹരിനാരായണൻ എന്ന 16 കാരനാണ്. സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിലാണ് ഹൃദയം കൊച്ചിയിൽ എത്തിച്ചത്.
സെൽവിന്റെ ഒരു വൃക്ക കിംസ് ആശുപത്രിയിൽ തന്നെയുള്ള രോഗിക്കും, ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കു മായാണ് നൽകുന്നത്. കൂടാതെ കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്ക് നൽകും.
കന്യാകുമാരി വിളവിൻകോട് സ്വദേശിയാണ് മരിച്ച സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന സെൽവിൻ ശേഖർ. കടുത്ത തലവേദനയെ തുടർന്ന് നാട്ടിലെ ആശുപത്രിയിലും തുടർന്ന് നവംബർ 21 ന് കിംസിലും സെൽവിൻ ശേഖർ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. നവംബർ 24 ന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. സെൽവിന്റെ ഭാര്യ ഗീതയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്. അവരും സ്റ്റാഫ് നഴ്‌സാണ്. ഹൃദയ മാറ്റ ശസ്ത്രക്രിയക്കുള്ള ക്രമീകരണങ്ങളെല്ലാം ലിസി ആശുപത്രിയിൽ പൂർത്തിയായിട്ടുണ്ട്.
Summary: Selvin’s heart is being donated to 16-year-old Harinarayanan at the Lisie Hospital.
Discussion about this post