നിഖിലിനെ കണ്ടെത്താന്‍ പ്രത്യേക സംഘം; ഫോണ്‍ സ്വിച്ച് ഓഫ്, സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു

ആലപ്പുഴ: എംകോം പ്രവേശനത്തിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് ഒളിവില്‍ പോയി. നിഖിലിനെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തുന്നത്. നിഖിലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

നിഖിലിന്റെ ഒളിത്താവളം കണ്ടെത്താല്‍ വ്യാപക പരിശോധന നടക്കുന്നുണ്ട്. നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെയും കായംകുളം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. തിങ്കളാഴ്ച ആര്‍ഷോയെ കാണാന്‍ നിഖിലിനൊപ്പം തിരുവനന്തപുരത്തേക്ക് പോയ ഡിവൈഎഫ്‌ഐ നേതാവിനെയും പൊലീസ് ചോദ്യം ചെയ്തു. പുലര്‍ച്ചെ വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ കൊണ്ടുപോയത്.

തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖില്‍ ഒളിവില്‍ പോയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച തിരുവനന്തപുരത്താണ് നിഖിലിന്റെ ഫോണിന്റെ അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്.

Exit mobile version