സംസ്ഥാനത്ത് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ ഇന്ന് മുതൽ നിലവില്‍ വന്നിരിക്കുകയാണ്. ഏഴ് സുരക്ഷാ ഫീച്ചറുകളാണ് പുതിയ ലൈസന്‍സിലുള്ളത്. ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്കും പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാന്‍ സാധിക്കും. ഇതിനായി 200 രൂപ മുടക്കി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകുമെന്ന് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകളുടെ വിതരണോദ്ഘാടന വേദിയില്‍ മന്ത്രി ആന്റണി രാജു അറിയിച്ചു.
പരിവാഹൻ വെബ്സൈറ്റിലൂടെ പഴയ ലൈസൻസ മാറ്റിയെടുക്കാനുള്ള അപേക്ഷ നൽകാനാകും. പുതിയ ലൈസൻസ് തപാലിൽ വേണമെന്നുള്ളവർ ഈ 200 രൂപയ്ക്ക് പുറമെ തപാൽ ഫീസും കൂടി അടയ്ക്കണം. ഒരു വർഷത്തിനുള്ളിൽ പുതിയ ഡ്രൈവിങ് ലൈസൻസിനായി അപേക്ഷിക്കാത്തവർ അതിന് ശേഷം ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള 1200 രൂപയും തപാൽകൂലിയും നൽകേണ്ടിവരും.
2024 വരെ ഉപഭോക്താക്കൾക്ക് പഴയ കാർഡ് ഉപയോഗിക്കാൻ സാധിക്കും ഒരു വർഷം കഴിഞ്ഞും പേപ്പർ കാർഡ് മാറ്റിയില്ലെങ്കിൽ അത് പലവിധ നിയമ പ്രശ്‌നങ്ങൾക്കും കാരണമാകും. ഭാവിയിൽ ഡ്രൈവിങ് ലൈസൻസ് തന്നെ റദ്ദാക്കാൻ സാധ്യതയുണ്ട്. മെയ് മുതൽ വാഹനരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും പെറ്റ് ജി കാർഡിലേക്ക് മാറും. എട്ടോളം സുരക്ഷാസംവിധാനമാണ് കാർഡുകളിൽ ഒരുക്കിയിട്ടുള്ളത്.
എ.ടി.എം. കാർഡുകളുടെ മാതൃകയിൽ േപഴ്‌സിൽ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാർഡുകൾ. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതിൽ അക്ഷരങ്ങൾ മായില്ല.പ്രത്യേക നമ്പർ, അൾട്രാവയലറ്റ് ലൈറ്റിൽ തെളിയുന്ന പാറ്റേൺ, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈൻ, വശങ്ങളിെൈൽ മക്രോ അക്ഷരങ്ങളിലെ ബോർഡർ ലൈൻ, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്‌കാൻചെയ്താൽ ലൈസൻസ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആർ. കോഡ് എന്നിവ ഇതിലുണ്ട്.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് സ്മാർട്ട് കാർഡിലേക്ക് മാറുന്നതിന് മുന്നോടിയായി തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പാക്കിയിരുന്നു. 2019-ൽ ലൈസൻസ് വിതരണം കരാർ ഏറ്റെടുത്ത സ്വകാര്യസ്ഥാപനം നൽകിയ കേസ് തീർപ്പാകാത്തതിനാലാണ് ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണം വൈകിയത്. ഫെബ്രുവരി 15-ന് ഹൈക്കോടതി നൽകിയ ഇടക്കാല ഉത്തരവിൽ ലൈസൻസ് വിതരണവുമായി മുന്നോട്ടുപോകാൻ സർക്കാരിന് അനുമതി നൽകിയിരുന്നു.
22 വർഷം നിയമ പോരാട്ടം. 18 കൊല്ലം ഹൈക്കോടതിയിലും കേസ് നടന്നു. ഇതെല്ലാം അതിജീവിച്ചാണ് ഇത് കേരളം നടപ്പാക്കുന്നത്. ശരാശരി 10.35 ലക്ഷം ഡ്രൈവിങ് ലൈസൻസാണ് ഒരുവർഷം മോട്ടോർ വാഹനവകുപ്പ് നൽകുന്നത്. കാർഡിൽ ക്യു ആർ കോഡ് ഉണ്ടാകും. മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റുമായി ലിങ്ക് ചെയ്ത കോഡ് സ്‌കാൻ ചെയ്താൽ ട്രാഫിക് നിയമലംഘനങ്ങൾ ഉൾപ്പെടെ അറിയാനാകും.
ഹോളോഗ്രാം, അശോകസ്തംഭം എന്നിവയും പതിച്ചിട്ടുണ്ടാകും. വ്യക്തിവിവരങ്ങൾ പുറത്ത് കാണാനാകില്ല. ഫോട്ടോ കോപ്പി എടുത്തുള്ള ദുരുപയോഗം തടയാനാകും. രജിസ്ട്രേഷൻ കാർഡും താമസിയാതെ സ്മാർട്ടാകും.
Discussion about this post