എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണം, യുക്രൈന്‍ ജനത രക്തസാക്ഷികള്‍; മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം

റോം: ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനെയും അവിടെയുള്ള ജനങ്ങളേയും രക്തസാക്ഷികള്‍ എന്ന് മാര്‍പ്പാപ്പ വിശേഷിപ്പിച്ചു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലക്കയില്‍ നടന്ന ഈസ്റ്റര്‍ദിന ശുശ്രൂഷകള്‍ക്ക് മാര്‍പ്പാപ്പ നേതൃത്വം നല്‍കി.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ആശുപത്രി വിട്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഡോക്ടര്‍മാരുടെ കനത്ത നിരീക്ഷണത്തിലാണ് ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് നേൃതൃത്വം നല്‍കിയത്.

റോമിലെ ശക്തമായ തണുപ്പിനെ തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ബസിലക്കയില്‍ പുറത്തുള്ള ചടങ്ങുകളില്‍ പാപ്പ പങ്കെടുത്തില്ല. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രത്യാശയേകുന്ന തിരുനാളില്‍ സമാധാനത്തിന്റെയും സഹനത്തിന്റെയും മാഹാത്മ്യത്തിലൂന്നിയായിരുന്നും ഫ്രാന്‍സീസ് പാപ്പയുടെ സന്ദേശം.

യുദ്ധത്തിന്റെ മഞ്ഞ് മൂടിയ കാറ്റിനെയും മറ്റ് അനീതികളെയും മറികടക്കാന്‍ ദൈവത്തിലേക്ക് തിരിയണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ബന്ധങ്ങളെ ശിഥിലമാക്കുന്ന സംഘര്‍ഷങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു. മിടുക്കരും ശക്തരും മാത്രം മുന്നോട്ട് പോകുന്ന ലോകക്രമത്തില്‍ അപകട സാധ്യത ഏറെയാണ്. യുക്രൈന്‍ ജനതയ്ക്കുള്ള പൂര്‍ണ പിന്തുണ മാര്‍പ്പാപ്പ ആവര്‍ത്തിച്ചു. 8000 പേരാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.

Exit mobile version