തിരുവനന്തപുരം: കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് നൽകാൻ സർക്കാർ നീക്കം. കേരള വാട്ടർ അതോറിറ്റി ചർച്ചകൾ ആരംഭിച്ചു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കുടിവെള്ള വിതരണ പദ്ധതിയാണ് സ്വകാര്യ കമ്പനിക്ക് നൽകുന്നത്. എന്നാൽ സർക്കാർ നീക്കത്തിനെതിരെ ഇടത് അനുകൂല സംഘടനകൾ രംഗത്തെത്തി.
എഡിബിയുടെ സഹായത്തോടെ 2511 കോടിയുടെ കുടിവെള്ള പദ്ധതിയാണിത്. കരാർ പ്രകാരം പത്ത് വർഷത്തേക്ക് കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് നൽകേണ്ടി വരും. വാട്ടർ അതോറിറ്റിക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്ന തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളെ സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കുന്നതിനോട് സംഘടനകൾ യോജിക്കുന്നില്ല.
മാനേജ്മെൻറ് കരാർ വിവരങ്ങൾ പുറത്തുവിടാതെ രഹസ്യസ്വഭാവം സ്വീകരിക്കുകയാണെന്നും ആക്ഷേപമുണ്ട്. പദ്ധതിക്ക് വേണ്ടി ഡിപിആർ തയ്യാറാക്കിയപ്പോൾ നിലവിൽ ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ഇതും സംഘടനകൾ ശക്തമായി എതിർത്തു. പദ്ധതിയുടെ ഉടമസ്ഥാവകാശം വാട്ടർ അതോറിറ്റിക്കാണെന്ന് മാനേജ്മെൻറ് പറയുന്നു. എന്നാൽ ഇതിൻറെ രേഖകളൊന്നും പുറത്തുവിടുന്നില്ല.
Discussion about this post