എങ്ങുമെത്താതെ വാളയാർ കേസ്; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ ഹൈക്കോടതിയിൽ

2017 ജൂലൈ 3 നായിരുന്നു കേരളം നടുങ്ങിയ ആത്മഹത്യ സംഭവിച്ചത്. 13 ഉം 9 ഉം വയസുള്ള രണ്ട് സഹോദരിമാർ വാളയാറിൽ സ്വന്തം ഗൃഹത്തിൽ തൂങ്ങി മരിച്ചിരിക്കുന്നു. മരണമോ കൊലപാതകമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ആ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ ഇന്നും തുടരുന്നു.

പക്ഷെ ഇപ്പോൾ വാളയാർ കേസിൻ്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.ബി.ഐ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. തുടരന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതിന് മുമ്പ് റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. കോടതി ഇടപെട്ടാണ് കേസിൽ തുടരന്വേഷണം നടത്താൻ നിർദ്ദേശിച്ചത്.

മക്കളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. മക്കളുടെ മരണം കൊലപാതകമാണോ, കേസിലെ രണ്ട് പ്രതികളുടെ ദുരൂഹമരണം, പെൺകുട്ടികളുടെ മരണത്തിൽ അശ്ലീല മാഫിയയ്ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യം.

അന്വേഷണത്തിന്‍റെ സ്ഥിതി അറിയിക്കാൻ സി.ബി.ഐക്ക് നിർദേശം നൽകണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. 2017 ജനുവരി 13നാണ് വാളയാർ അട്ടപ്പള്ളത്ത് 13 വയസുകാരിയെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒൻപത് വയസുള്ള ഇളയ സഹോദരിയും സമാനമായ സാഹചര്യത്തിൽ മരിക്കുകയായിരുന്നു.

യഥാർത്ഥ പ്രതിയെ കണ്ടെത്താൻ കഴിയണമെന്ന് നമ്മുക്ക് പ്രത്യാശിക്കാം. കുഞ്ഞ് കുട്ടികൾ മച്ചിൽ വലിഞ്ഞു കയറി ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാൻ മാത്രം നമ്മുടെ സമൂഹം അധപതിച്ചു പോയിട്ടില്ല. ഇനിയും പ്രതികളെ കണ്ടെത്താൻ പറ്റാത്തത് ആരുടെ തെറ്റാണെന്നുള്ള ചോദ്യമാണ് അവശേഷിക്കുന്നത്.

Exit mobile version