സമൂഹ മാധ്യമങ്ങളിൽ അടക്കം സജീവമായ, പൊതു ഇടങ്ങളിൽ അഭിപ്രായം പറയുന്ന ഒരു “പ്രമുഖ”നിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ പറ്റിയാണ് വനിതാ മാധ്യമപ്രവർത്തകയുടെ കുറിപ്പ്. മാധ്യമ പ്രവർത്തകൻ എന്ന് സ്വയം അവകാശപ്പെടുന്ന എസ്.കെ. സുനിൽ സൈബർ ഇടതിൽ തന്നെ നിരന്തരമായി പിന്തുടരുന്നുണ്ട് എന്നും അവർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ആരോപിക്കുന്നു.
എസ്.കെ. സുനിൽ എന്ന വ്യക്തി അയാളുടെ പ്രണയിനിയാണ് താൻ എന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റുകൾ പങ്കുവയ്ക്കുകയാണ് എന്ന് ലക്ഷ്മി പറയുന്നു. ഇൻ ബോക്സിലൂടെയാണ് ഇയാൾ ആദ്യമായി പ്രണയാഭ്യർത്ഥനയും വിവാഹാഭ്യർത്ഥനയും നടത്തിയത് എന്നും, അന്ന് അത് തമാശയായി കണ്ട് അയാളെ ബ്ലോക്ക് ചെയ്യുകയായിരുന്നു എന്ന് ലക്ഷ്മി വ്യക്തമാക്കുന്നു.
അക്കൗണ്ട് ബ്ലോക്ക് ചെയ്തതോടെ ഇയാൾ പരസ്യ പോസ്റ്റുകളുമായി രംഗത്ത് എത്തുകയായിന്നു എന്നും ദി ഫോർത്തിലാണ് ജോലി ചെയ്യുന്നതെന്നും മാധ്യമ പ്രവർത്തകനാണെന്നും ഈ വ്യക്തി പലയിടങ്ങളിലും അവകാശപ്പെടുന്നുണ്ട് എന്നും ലക്ഷ്മി പറയുന്നു.
പിന്നീട് സുഹൃത്തും മാധ്യമ പ്രവർത്തകയുമായ ശ്രീജ ശ്യാം ഇടപെട്ടു ഇയാളെ വിലക്കുകയായിരുന്നു. അന്ന് ആവർത്തിക്കില്ലെന്ന് പറഞ്ഞ് ക്ഷമ ചോദിച്ച സുനിൽ വീണ്ടും പോസ്റ്റുകൾ പങ്കുവയ്ക്കുന്നത് തുടരുകയാണ് എന്നാണ് ലക്ഷ്മി പത്മ പറയുന്നത്.
സുനിൽ മെസേജുകളയച്ച് ശല്യപ്പെടുത്തിയെന്ന് മറ്റ് ചില വനിതകളും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, സുനിൽ എന്നയാൽ ദി ഫോർത്തിൽ ജോലി ചെയ്യുന്നില്ലെന്ന് സ്ഥാപനത്തിന്റെ സി.ഇ.ഒ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
Discussion about this post