മുഖ്യമന്ത്രിയുടെ യാത്രാ സുരക്ഷാ സംഘത്തില്‍ ഇരട്ടിയിലധികം വാഹനങ്ങള്‍; ദുരിതത്തിലായി ജനം

മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂര്‍ മുന്‍പ് തന്നെ കിലോമീറ്ററുകള്‍ അകലെ വരെ വഴിയുടെ ഇരുവശത്തും പൊലീസ് നിരക്കും. പിന്നെ ഒരു വാഹനം പോലും പാര്‍ക്ക് ചെയ്യാന്‍ സമ്മതിക്കില്ലെന്നും പൊതുജനം ആരോപിക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വിഷയം സംബന്ധിച്ച് വരുന്ന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കള്‍ക്ക് ഏറെ ദുരിതമുണ്ടാക്കുന്നു വെന്ന് പരാതി.ഇദ്ദേഹത്തിന്റെ സുരക്ഷക്കായി ഉപയോഗിക്കുന്നത് നിയമ പ്രകാരമുള്ളതിന്റെ ഇരട്ടിയിലധികം വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്.

ഇത്തരം സുരക്ഷാ ഭീഷണിയുടെ പേരില്‍ പോലീസ് കാട്ടിക്കൂട്ടുന്ന ആവേശത്തെ വേണ്ട വിധം തിരുത്താന്‍ മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ലെന്ന് നിരവധി ആക്ഷേപമുയര്‍ന്നു.

Z+ സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. അതു പോലെ മുന്നില്‍ രണ്ട് പൈലറ്റ് വാഹനം, പിന്നെ മുഖ്യമന്ത്രിയുടെ കാര്‍, പിന്നാലെ രണ്ട് എസ്‌കോര്‍ട്ട്് വാഹനവും ഒരു വാനും ഒടുവില്‍ ഒരു കാറും. അതായത് 7 വാഹനങ്ങള്‍. അതിലെല്ലാം കൂടി 35 മുതല്‍ 40 പേര്‍ വരെയുള്ള സുരക്ഷാ സംഘം.

രേഖകള്‍ പ്രകാരം ഇതാണെങ്കില്‍ യാഥാര്‍ത്ഥ്യത്തിലാകുമ്പോള്‍ ഇരട്ടിയാവും. മുഖ്യമന്ത്രി എത്തുന്ന പ്രദേശത്തെ എസ്പിയും സ്‌പെഷല്‍ ബ്രാഞ്ചും ഇന്റലിജന്‍സും ഉള്‍പ്പെടെ കുറഞ്ഞത് 5 ഡിവൈഎസ്പിമാരും, സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്തും.

അതോടെ വാഹനങ്ങളുടെ നിര ഏഴില്‍ നിന്ന് 16 ആയും പൊലീസുകാരുടെയെണ്ണം 70 മുതല്‍ 80 വരെയായും ഉയരും. അതായത് ചട്ടപ്രകാരം നല്‍കേണ്ടതിന്റെ ഇരട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.

മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂര്‍ മുന്‍പ് തന്നെ കിലോമീറ്ററുകള്‍ അകലെ വരെ വഴിയുടെ ഇരുവശത്തും പൊലീസ് നിരക്കും. പിന്നെ ഒരു വാഹനം പോലും പാര്‍ക്ക് ചെയ്യാന്‍ സമ്മതിക്കില്ലെന്നും പൊതുജനം ആരോപിക്കുന്നു

Exit mobile version