തിങ്കളാഴ്ച നടന്ന ഭൂകമ്പത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും പെട്ട് കിടക്കുന്ന മനുഷ്യരെ കണ്ടെത്തുന്നതിനായി രക്ഷാസേന
തിരച്ചിൽ തുടരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മരണ നിരക്ക് 24000 കടന്നു എന്നാണ്. സിറിയയുടെ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം സഹായ പ്രവർത്തനങ്ങൾക് ഇന്റർനാഷണൽ എയ്‌ഡുകളെ രാജ്യത്തിൻറെ പരിധിയിലേക്ക് എത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടും തിങ്കളാഴ്ചത്തെ ഭൂകമ്പത്തിന് തുർക്കി സർക്കാർ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയിരുന്നില്ലെന്ന് തുർക്കിയിലെ പ്രതിപക്ഷ പാർട്ടി ഉന്നയിച്ചു. ദുരന്തത്തിന് സർക്കാർ വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയിട്ടില്ലെന്നും രക്ഷാപ്രവർത്തനം വൈകിയെന്നും മുഴുവൻ പ്രക്രിയയും നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എച്ച്‌ഡിപി) വൈസ് ചെയർ ഹിസ്യാർ ഓസോയ് പറഞ്ഞു, “ഭൂകമ്പ സാധ്യത ഉള്ള പ്രദേശങ്ങളാണ് ഭൂരിപക്ഷവും സമ്മതിച്ചു, എന്നാൽ ഒരു ഭൂകമ്പം സംഭവിക്കാൻ പോകുന്നുവെന്ന് പറയുന്ന ശാസ്ത്രജ്ഞരുടെയും ജിയോളജിസ്റ്റുകളുടെയും മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, യഥാർത്ഥത്തിൽ ഒരു തയ്യാറെടുപ്പും നടന്നിട്ടില്ലെന്ന് ഞങ്ങൾ കണ്ടു.”
സിറിയയുടെ സ്ഥിതിയോടുള്ള പ്രതികരണം ചർച്ച ചെയ്യാൻ അടുത്തയാഴ്ച യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരണമെന്ന് ബ്രസീലും സ്വിറ്റ്സർലൻഡും ആവശ്യപ്പെട്ടു. ഭൂകമ്പം നടന്ന ദിവസം തന്നെ യുകെയുടെ ഡിസാസ്റ്റേഴ്‌സ് എമർജൻസി കമ്മിറ്റി (ഡിഇസി) വഴി 32.9 മില്യൺ പൗണ്ട് (39.8 മില്യൺ ഡോളർ) സമാഹരിച്ചു. തുർക്കിക്കും സിറിയയ്ക്കും വേണ്ടി യുകെ ഗവൺമെന്റ് 5 മില്യൺ പൗണ്ട് അനുവദിച്ചു.