വളര്‍ത്തു നായയെ ‘പട്ടി’ എന്ന് വിളിച്ചു: അയല്‍ക്കാരനെ കുത്തിക്കൊലപ്പെടുത്തി, 3 പേര്‍ അറസ്റ്റില്‍

ചെന്നൈ: വളര്‍ത്തു നായയെ പേര് വിളിക്കാതെ ‘പട്ടി’ എന്ന് വിളിച്ചതിനെ തുടര്‍ന്ന് 62 വയസ്സുകാരനെ അയല്‍ക്കാര്‍ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട് ഡിണ്ടിഗലില്‍ ഉലഗംപട്ടിയാര്‍കോട്ടം സ്വദേശി രായപ്പന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍മല ഫാത്തിമ റാണി, മക്കളായ ഡാനിയല്‍, വിന്‍സെന്റ് എന്നിവരെ അറസ്റ്റ് ചെയ്തു.

നിര്‍മല ഫാത്തിമയുടെ വളര്‍ത്തുനായ രായപ്പന്റെ വീട്ടുകാരെ സ്ഥിരമായി ആക്രമിക്കുന്നതിനെ തുടര്‍ന്ന് ഇവര്‍ വഴക്ക് ഉണ്ടാക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് പോകുകയായിരുന്നു രായപ്പന്‍. എന്നാല്‍ പട്ടി ആക്രമിക്കാന്‍ വന്നാല്‍ അടിക്കാന്‍ കയ്യില്‍ വടി എടുക്കണമെന്നു പേരക്കുട്ടി കെല്‍വിനോടു പറഞ്ഞതു കേട്ട് നിര്‍മലയുടെ മക്കള്‍ രോഷാകുലരായി ആക്രമിക്കുകയായിരുന്നു.

Exit mobile version