പറവൂര്‍ താലൂക്ക് ആശുപത്രി കാന്റീനില്‍ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തി

കൊല്ലം: പറവൂരിലെ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ കാന്റീനില്‍ മൃതദേഹം കൊണ്ടു വന്ന പെട്ടി കണ്ടെത്തി.ഇതിന് പിന്നാലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കാന്റീന്‍ പൂട്ടിച്ചു. മോര്‍ച്ചറിയില്‍ എംബാം ചെയ്ത് മൃതദേഹം കൊണ്ട് വന്ന പെട്ടിയായിരുന്നു ഒരാഴ്ചയായി കാന്റീനില്‍ സൂക്ഷിച്ചിരുന്നത്.നഗരസഭാ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി.

താത്കാലികമായി കാന്റീന്‍ പൂട്ടിയതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.കഴിഞ്ഞ ദിവസം നടന്ന ആശുപത്രി കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉയര്‍ന്നിരുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ വി എ പ്രഭാവതി കാന്റീന്‍ സന്ദര്‍ശിച്ചു.പെട്ടി ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കാന്റീനില്‍ പരിശോധനയ്ക്കെത്തിയതിനു പിന്നാലെയാണ് പെട്ടി ഇവിടെ നിന്ന് മാറ്റിയത്.

വിദേശത്ത് നിന്ന് കൊണ്ട് വന്ന പെട്ടി കാന്റീനില്‍ കൊണ്ടുവന്ന് വെച്ചത് ആശുപത്രിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ചില ആളുകളാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Exit mobile version