സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്പ്; 30 കുട്ടികള്‍ ആശുപത്രിയില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തി. ബിര്‍ഭൂം ജില്ലയിലെ മയൂരേശ്വറിലുള്ള പ്രൈമറി സ്‌കൂളിലാണ് സംഭവം.

ഭക്ഷണം കഴിച്ച് അവശരായ മുപ്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ ഛര്‍ദ്ദിച്ച് അവശരാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാത്രങ്ങളില്‍ ഒന്നില്‍ പാമ്പിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു കുട്ടിയൊഴികെ മറ്റ് കുട്ടികളെല്ലാം ആശുപത്രി വിട്ടു. ചികിത്സയില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.

 

 

Exit mobile version