തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്നും വെടിയുണ്ട കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ വെടിയുണ്ട. യാത്രക്കാരിക്ക് കിട്ടിയ വെടിയുണ്ട പൊലീസ് കോടതിയ്ക്ക് കൈമാറി. ഇന്നലെ രാവിലെയാണ് പാപ്പനംകോട് ഡിപ്പോയിലേ ലോ ഫ്‌ളോര്‍ ബസിന്റെ സീറ്റിനടിയില്‍ നിന്ന് വെടിയുണ്ട യാത്രക്കാരിക്ക് കിട്ടിയത് . കാലില്‍ തടഞ്ഞ ഇരുമ്പ് കഷ്ണം പരിശോധിച്ചപ്പോഴാണ് അതേ ബസില്‍ ഉണ്ടായിരുന്ന പൊലീസുകാരന്‍ വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചത്. ബസ് അഞ്ചുതെങ്ങിന്‍മൂട്ടില്‍ എത്തിയപ്പോഴാണ് യാത്രക്കാരി വെടിയുണ്ട കണ്ടക്ടര്‍ക്ക് കൈമാറിയത് .

കണ്ടക്ടര്‍ വിവരം അറിയിച്ചതിനെതിന് പിന്നാലെ കാട്ടാക്കട പൊലീസെത്തി വെടിയുണ്ട കൈപ്പറ്റി. ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനയില്‍ കേന്ദ്രസേനകള്‍ മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഇന്ത്യന്‍ നിര്‍മിത 7.62 എം.എം. വെടിയുണ്ടയാണെന്ന് തിരിച്ചറിഞ്ഞു. പഴയ മോഡല്‍ വെടിയുണ്ടയാണെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇത് ആരുടെയെങ്കിലും കൈയില്‍ നിന്നും കളഞ്ഞു പോയതാണോ അതോ ഉപേക്ഷിച്ചതാണോ എന്നും കണ്ടെത്താനാകൂവെന്ന് പൊലീസ് അറിയിച്ചു

 

Exit mobile version