അര്‍ജന്റീനയുടെ ആഹ്ലാദം ഇനി അത്യുന്നതങ്ങളില്‍, പൂര്‍ണത കൈവരിച്ച് മെസ്സി

ദോഹ: 2018 ലെ മുറിപാടുകള്‍ ഉണക്കി അര്‍ജന്റീന ലോകകപ്പില്‍ കീരിടം നേടി. ലോക കിരീടം അര്‍ജന്റീനയ്ക്ക്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ തകര്‍ത്തത്. ഷൂട്ടൗട്ടില്‍ 4-2 വിജയം. നീലാകാശം പൂത്തുലഞ്ഞു.

ഇത് മറഡോണയ്ക്കുള്ള അര്‍ജന്റീനയുടെ കനകമുത്തം. അവന്റെ പിന്‍ഗാമിയായി മെസിയുടെ കിരീടധാരണം. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്റീന മൂന്നാം കപ്പുയര്‍ത്തി.

2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. എക്സ്ട്രാ ടൈമില്‍ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

Exit mobile version