തിരിച്ചടിച്ച് ഫ്രാന്‍സ്, ഒപ്പത്തിനൊപ്പം മത്സരം

ദോഹ: മിശിഹായ്ക്ക് പിന്നാലെ വല ചലിപ്പിച്ച് മാലാഖയും! ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരില്‍ ലുസൈല്‍ സ്റ്റേഡിയം ലിയോണല്‍ മെസിയുടെയും അര്‍ജന്റീനയുടേയും കാലുകളില്‍ ഭദ്രം. 23-ാം മിനുറ്റിലെ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്റീന ആദ്യപകുതി പൂര്‍ത്തിയായപ്പോള്‍ 2-0ന് ലീഡ് ചെയ്യുകയാണ്. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഡി മരിയയെ ഇറക്കിയ സ്‌കലോണിയുടെ തന്ത്രം വിജയിച്ചപ്പോള്‍ 36-ാം മിനുറ്റില്‍ മരിയയിലൂടെ ലാറ്റിനമേരിക്കന്‍ പട ലീഡ് രണ്ടാക്കിയുയര്‍ത്തുകയായിരുന്നു.

ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരില്‍ ലിയോണല്‍ മെസിയുടെ കരുത്തില്‍

ഫ്രാന്‍സിനെതിരെ അര്‍ജന്റീന മുന്നില്‍.മെസിക്കൊപ്പം എയ്ഞ്ചല്‍ ഡി മരിയയും വല കുലുക്കിയതോടെ ഫ്രാന്‍സിന് ഇരട്ടപ്രഹരമായി.അര്‍ജന്റീന രണ്ട് ഗോളിന് മുന്നില്‍. ഫ്രാന്‍സിനെതിരായ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന മുന്നില്‍. സുപ്പര്‍ താരം ലയണല്‍ മെസ്സിയാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിച്ചത്. പെനാലിറ്റിയാലൂടെയാണ് താരം ഗോള്‍ നേടിയത്.
23-ാം മിനുറ്റിലാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ച മെസിയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്.

 

Exit mobile version