ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അനുമതി തേടിയിരുന്നുവെന്ന വാദം ഡൽഹി ഹൈക്കോടതി തള്ളി. 16 വയസുകാരി ലൈംഗിക ബന്ധത്തിന് സമ്മതം മൂളിയെന്ന വാദം നിയമത്തിന് മുന്നിൽ അനുമതിയായി കണക്കാക്കാനാവില്ലെന്ന് യുവാവിന് ജാമ്യം നിഷേധിച്ച് കൊണ്ട് ഡൽഹി ഹൈക്കോടതി പറഞ്ഞു.
മാത്രമല്ല, പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് കാണിക്കാൻ പ്രതി ആധാർ കാർഡിലെ ജനനത്തീയതി തിരുത്താൻ ശ്രമിച്ചത് ഗുരുതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. 23 കാരനായ യുവാവ് വിവാഹിതനുമാണ്. ഇത് തന്നെ ജാമ്യം നിഷേധിക്കാൻ കാരണമാണെന്നും ജസ്റ്റിസ് ജസ്മീത് സിംഗ് ഉത്തരവിൽ പറഞ്ഞു.
2019ലാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയെ ഉത്തർപ്രദേശിലെ സാംഭാൽ ജില്ലയിൽ നിന്ന് കണ്ടെത്തി തിരികെ കൊണ്ടുവന്നത്.
https://youtu.be/YfKG9vBCK9k
Discussion about this post