വിഴിഞ്ഞത്ത് കേന്ദ്രസേനയെ ഇറക്കാനുള്ള നീക്കത്തില്‍ കൈ കഴുകി സര്‍ക്കാര്‍

കൊച്ചി: വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തില്‍ കൈ കഴുകാന്‍ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരല്ല അദാനി കമ്പനിയാണ് കേന്ദ്രസേനയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത് എന്നാണ് നിലപാട്. ഇതോടെ കേന്ദ്രസേനയെത്തിയ ശേഷം പദ്ധതി മേഖലയില്‍ എന്ത് അനിഷ്ടസംഭവമുണ്ടായാലും അവരുടെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാരിന് നോക്കി നില്‍ക്കാം. ഇതിനിടെ സര്‍ക്കാരും ലത്തീന്‍ സഭയുമായുളള ബന്ധം വഷളായതോടെ കൊച്ചിയിലെ ലൂര്‍ദ് ആശുപത്രിയിലെ ചടങ്ങില്‍ മന്ത്രി ആന്റണി രാജു പങ്കെടുത്തില്ല.

എത്ര എതിര്‍പ്പുണ്ടായാലും വിഴിഞ്ഞ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെ കടുത്ത നിലപാട്. പദ്ധതിക്കെതിരെ പ്രാദേശികമായും സഭാ തലത്തിലും വരും നാളുകളില്‍ പ്രതിഷേധം കടുക്കാനും സാധ്യതയുണ്ട്. അത് കൂടി മുന്നില്‍ക്കണ്ടാണ് കേന്ദ്രസേനയെ ഇറക്കാന്‍ സര്‍ക്കാരും ഒരുങ്ങുന്നത്. ഈ ആവശ്യം അദാനി കമ്പനി ഹൈക്കോടതിയില്‍ ഉന്നയിച്ചതിനാല്‍ സര്‍ക്കാരിന് കൈകഴുകി നോക്കി നില്‍ക്കാം.

 

Exit mobile version