പ്രതിസന്ധിക്കിടയില്‍ 100 കോടി ഡോളര്‍ അന്താരാഷ്ട്ര കടം തിരിച്ചടച്ചുവെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ 100 കോടി ഡോളര്‍ അന്താരാഷ്ട്ര അന്താരാഷ്ട്ര കടം തിരിച്ചടച്ചുവെന്ന അവകാശവാദവുമായി പാകിസ്ഥാന്‍ രംഗത്ത്. പാക് സെന്‍ട്രല്‍ ബാങ്ക് വക്താവ് വെള്ളിയാഴ്ചയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. 1,700 പേരുടെ മരണത്തിനിടയാക്കിയ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ വീഴ്ച, കുറഞ്ഞ വിദേശനാണ്യ കരുതല്‍ ശേഖരം, പതിറ്റാണ്ടുകളായി ഉയര്‍ന്ന പണപ്പെരുപ്പം എന്നിങ്ങനെ സമീപ കാല പ്രതിസന്ധികള്‍ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പാകിസ്ഥാന്‍.

സിറ്റി ബാങ്ക് ന്യൂയോര്‍ക്കിലേക്കാണ് പണം നല്‍കിയതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ (എസ്ബിപി) വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഡിസംബര്‍ 5-ന് കാലാവധി പൂര്‍ത്തിയാകുന്ന ബോണ്ടില്‍ എടുത്ത പണത്തില്‍ തിരിച്ചടവ് മൊത്തം 108 കോടി ഡോളറാണ് നടത്തേണ്ടത് എന്നാണ് സെന്‍ട്രല്‍ ബാങ്ക് മേധാവി കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. നവംബര്‍ 25ന് അവസാനിച്ച ആഴ്ചയില്‍ എസ്ബിപി കരുതല്‍ ശേഖരം 7,498.7 മില്യണ്‍ ഡോളറാണ്. അതിനുശേഷം ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ നിന്ന് 500 മില്യണ്‍ ഡോളര്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

 

Exit mobile version