ആശ്രമം കത്തിച്ച കേസ്; മൊഴി മാറ്റത്തിന് പിന്നില്‍ ആര്‍എസ്എസ്: സന്ദീപാനന്ദ ഗിരി

സാക്ഷിയെ ആര്‍എസ്എസ് സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം : ആശ്രമം കത്തിച്ച പ്രധാന സാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. സാക്ഷിയെ ആര്‍എസ്എസ് സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് സന്ദീപാനന്ദ ഗിരി മറുപടി പറഞ്ഞു.

സഹോദരന്‍ പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന മൊഴിയാണ് സാക്ഷിയായ പ്രശാന്ത് കോടതിയില്‍ രാവിലെ മാറ്റി പറഞ്ഞത്. ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദ്ദം മൂലമാണ് മൊഴി നല്‍കിയതെന്നാണ് പ്രശാന്ത് കോടതിയില്‍ മൊഴി നല്‍കിയത്. നാലുവര്‍ഷത്തിന് ശേഷം പ്രതിയെ തിരിച്ചറിഞ്ഞത് നേട്ടമായി ഉയര്‍ത്തിക്കാട്ടിയ ക്രൈംബ്രാഞ്ച് ഇതോടെ കുരുക്കിലായി.

തിരുവനന്തപുരം അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രശാന്ത് മൊഴി നല്‍കിയത്.കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്തിന്റെ സഹോദരനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ പ്രകാശ് ഇക്കഴിഞ്ഞ ജനുവരി മൂന്നിന് ആത്മഹത്യ ചെയ്തിരുന്നു.

ആത്മഹത്യക്ക് മുമ്പ് സഹോദരന്‍ വെളിപ്പെടുത്തിയ കാര്യം എന്ന രീതിയിലാണ് പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. മരിച്ചുപോയ ആളെ പ്രതിയാക്കി എന്ന നിലയില്‍ ബിജെപി സര്‍ക്കാറിനെതിരെ രംഗത്ത് വന്നു. മൊഴിമാറ്റത്തോടെ ബിജെപി ആരോപണം കൂടുതല്‍ ശക്തമാക്കി.

Exit mobile version