തിരുവനന്തപുരം: അഴിമതിക്കാരെ കൈയോടെ പിടികൂടുന്ന 42 ട്രാപ്പ് കേസുകൾ ഇക്കൊല്ലം ഇതുവരെ രജിസ്റ്റർ ചെയ്ത് വിജിലൻസ് റെക്കാർഡിട്ടു. രഹസ്യാന്വേഷണവും വിവരശേഖരണവും ശക്തിപ്പെടുത്തിയതിലൂടെയാണ് ഇത്രയും ട്രാപ്പ് കേസുകളുണ്ടായത്. ഇത് സർവകാല റെക്കാർഡാണ്. സർക്കാർ ഓഫീസുകളിൽ തുടർച്ചയായി മിന്നൽ പരിശോധനകൾ നടത്തുന്നുമുണ്ട്. 2015ൽ 20, 2016ൽ 20, 2017ൽ 21, 2018ൽ 16, 2019ൽ 17, 2020ൽ 24, 2021ൽ 30 എന്നിങ്ങനെയായിരുന്നു മുൻ വർഷങ്ങളിലെ ട്രാപ്പ് കേസുകൾ. ആയിരം രൂപ മുതൽ മുക്കാൽ ലക്ഷം വരെ കൈക്കൂലി വാങ്ങിയവരും പിടിയിലായിട്ടുണ്ട്.
ട്രാപ്പ് കേസുകൾ വകുപ്പുതിരിച്ച് ഇങ്ങനെ:- റവന്യൂ-14, തദ്ദേശം-13, ആരോഗ്യം-3, രജിസ്ട്രേഷൻ-2, എം.ജി സർവകലാശാല,ജല അതോറിട്ടി,വിദ്യാഭ്യാസം,പൊലീസ്, സപ്ലൈക്കോ,കെ.എസ്.ഇ.ബി,മൈനിംഗ്,ലീഗൽ മെട്രോളജി ഓരോന്നു വീതം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ് ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
https://youtu.be/4EdLN6eroLY
Discussion about this post