ട്രംപിനെ ട്വിറ്ററില്‍ തിരികെയെത്തിക്കാന്‍ നീക്കം; പോള്‍ പോസ്റ്റ് ചെയ്ത് മസ്‌ക്

ഇതില്‍ 60 ശതമാനം പേര്‍ ട്രംപിനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് വോട്ട് ചെയ്തിരിക്കുന്നത്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നുണ്ടെന്ന് അറിയിച്ച ഡോണള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ തിരികെയെത്തിക്കാനുള്ള നീക്കം തുടങ്ങി ഇലോണ്‍ മസ്‌ക്. മുന്‍ ഉടമകള്‍ വിലക്കിയ ട്രംപിനെ ട്വിറ്ററിലേക്ക് തിരിച്ചു പ്രവേശിപ്പിക്കണോ എന്ന് അഭിപ്രായം അറിയാന്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്‌ക് വെള്ളിയാഴ്ച വൈകുന്നേരം ട്വിറ്ററില്‍ പോള്‍ പോസ്റ്റ് ചെയ്തു.

22 മണിക്കൂര്‍ കൂടി അവശേഷിക്കെ ഇരുപതു ലക്ഷത്തിലേറെ പേര്‍ വോട്ട് ചെയ്തു. ഇതില്‍ 60 ശതമാനം പേര്‍ ട്രംപിനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് വോട്ട് ചെയ്തിരിക്കുന്നത്.അക്രമം പ്രോത്സാഹിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2021ലാണ് ട്രംപിനെ ട്വിറ്ററില്‍നിന്ന് സ്ഥിരമായി പുറത്താക്കിയത്.

കഠിനമായ തൊഴില്‍ സാഹചര്യം നേരിടേണ്ടിവരുമെന്നും അല്ലാത്തവര്‍ക്കു പുറത്തുപോകാമെന്നുമുള്ള മസ്‌കിന്റെ അന്ത്യശാസനം തള്ളി നൂറുകണക്കിനു ജീവനക്കാര്‍ ട്വിറ്ററില്‍നിന്നു രാജി വെക്കുന്ന സാഹചര്യത്തിലാണ് ട്രംപിനെ തിരികെയെത്തിക്കാനുള്ള പോളുമായി മസ്‌ക് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ പകുതിയോളം ജീവനക്കാരെ മസ്‌ക് പുറത്താക്കിയിരുന്നു.

https://youtu.be/7nJIAoWE0I4

Exit mobile version