പ്രിയ വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് ഹൈക്കോടതി

പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയില്‍ നിയമനം നേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പറയുക. നിയമന പട്ടികയില്‍ നിന്ന് പ്രിയാ വര്‍ഗീസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്‌കറിയയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

അധ്യാപകര്‍ രാഷ്ട്രനിര്‍മാതാക്കളാണെന്ന് കോടതി നിരീക്ഷിച്ചു. പ്രിയാ വര്‍ഗീസ് ഹൈക്കോടതിയുടെ വിമര്‍ശനത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനെ കോടതി വിമര്‍ശിച്ചു. സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളാണ് കുഴിവെട്ട് എന്ന കാര്യം പറഞ്ഞത് ഓര്‍ക്കുന്നില്ലെന്ന് കോടതി ചോദിച്ചു.

താനും എന്‍എസ്എസിന്റെ ഭാഗമായിരുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമന്‍ചന്ദ്രന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നതിനു മറുപടിയായാണ് ‘നാഷനല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം’ എന്ന് പ്രിയ പോസ്റ്റിട്ടത്.

പ്രിയാ വര്‍ഗീസ് പിഎച്ച്ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്‌സ് ഡയറക്ടറായി ഡപ്യൂട്ടേഷനില്‍ പോയതും അധ്യാപനം ആകില്ലെന്നാണു ഹര്‍ജിയിലെ വാദം. എന്നാല്‍, ഇതു രണ്ടും അധ്യാപന പരിചയത്തില്‍ കണക്കാക്കാമെന്നും സ്റ്റുഡന്റ്‌സ് ഡയറക്ടര്‍ ആയിരിക്കെ എന്‍എസ്എസ് കോ ഓര്‍ഡിനേറ്ററുടെ അധിക ചുമതല വഹിച്ചിരുന്നുവെന്നും പ്രിയയുടെ അഭിഭാഷകന്‍ വാദിച്ചു.

ഡപ്യൂട്ടേഷന്‍ കാലത്തും സ്റ്റുഡന്റ് ഡയറക്ടര്‍ ആയിരുന്നപ്പോഴും പഠിപ്പിച്ചിട്ടുണ്ടോ, എന്‍എസ്എസ് കോ ഓര്‍ഡിനേറ്ററുടെ ചുമതല അധ്യാപന പരിചയമായി അപേക്ഷയില്‍ കാണിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ച കോടതി സ്‌ക്രീനിങ് കമ്മിറ്റിക്കു മുന്നില്‍ വ്യക്തമാക്കാത്ത യോഗ്യത കോടതിയില്‍ ഉന്നയിക്കരുതെന്നും പറഞ്ഞു.

Exit mobile version