Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News Kerala

ശിശുദിന സ്പെഷ്യൽ: കളിക്കളത്തിലേക്ക് താരങ്ങളെ ആനയിക്കാൻ കുട്ടിപ്പട്ടാളം എന്തിന്? അറിയാം ആ രഹസ്യം

കളിക്കളത്തിലേക്ക് പ്രവേശിക്കുന്ന താരങ്ങളെ അനുഗമിക്കുന്ന കുട്ടികളെ പ്ലെയർ എസ്‌കോർട്ട് എന്നാണ് വിളിക്കുന്നത്. മാച്ച് മാസ്‌കോട്ട് അല്ലെങ്കിൽ മാസ്കോട്ട് ചിൽഡ്രൺ എന്നും ഈ കുട്ടികൾ അറിയപ്പെടുന്നു

Manju M Joy by Manju M Joy
Nov 14, 2022, 12:27 pm IST
in Kerala
Share on FacebookShare on TwitterTelegram

ഫുട്ബോൾ മത്സരത്തിനായി കളിക്കാർ ടണലിലൂടെ മൈതാനത്തേക്ക് വരുന്നതൊരു ഒന്നൊന്നര കാഴ്ചയാണ്. തിടമ്പേറ്റിയ കൊമ്പൻമാർ വരുന്നതുപോലൊരു ഗാംഭീര്യമുള്ള കാഴ്ച. അവർക്കെൊപ്പം അവരുടെ വിരലിൽ തൂങ്ങി കുട്ടിക്കൂട്ടവും ഉണ്ടാകും. ഫുട്ബോൾ മത്സരങ്ങളിൽ പതിവായി കണ്ടിരുന്ന ഈ രീതി ഇപ്പോൾ ടി- 20 അടക്കമുള്ള ക്രിക്കറ്റ് മത്സരങ്ങളിലും കാണാം. എന്തിനാണ് കുട്ടികൾ കളിക്കാരെ അകമ്പടി സേവിക്കുന്നത്. കളിയുമായി ഈ കുട്ടികൾക്ക് എന്താണ് ബന്ധം? അതെക്കുറിച്ചാണ് പറയുന്നത്.
കളിക്കളത്തിലേക്ക് പ്രവേശിക്കുന്ന താരങ്ങളെ അനുഗമിക്കുന്ന കുട്ടികളെ പ്ലെയർ എസ്‌കോർട്ട് എന്നാണ് വിളിക്കുന്നത്. മാച്ച് മാസ്‌കോട്ട് അല്ലെങ്കിൽ മാസ്കോട്ട് ചിൽഡ്രൺ എന്നും ഈ കുട്ടികൾ അറിയപ്പെടുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് മൈതാനത്തെത്തുന്ന കളിക്കാർക്കൊപ്പം കൈപിടിച്ച് അകമ്പടിയായി എത്തുന്ന കുട്ടികൾ, ദേശീയ ഗാനസമയത്തും താരങ്ങൾക്കൊപ്പമുണ്ടാകും. സാധാരണയായി 6 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് എസ്കോട്ടിനെത്തുക.
https://youtu.be/W2evNKqnsPU
പണ്ട് താരങ്ങൾ പരസ്പരം കൈപിടിച്ചായിരുന്നു മൈതാനത്തിലേക്ക് വന്നിരുന്നത്. 1990കൾക്ക് ശേഷമാണ് പ്ലെയർ എസ്‌കോർട്ട് രീതി വ്യാപകമായത്. 2000ലെ യുറോ കപ്പിൽ ഓരോ താരങ്ങൾക്കും അകമ്പടിയായി കുട്ടികൾ പ്ലേയർ എസ്കോർട്ടായി എത്തിയത് ശ്രദ്ധേയമായി.
കുട്ടികളെ അകമ്പടിക്കാരാക്കിയതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ് തങ്ങളെന്നും തങ്ങളെ കണ്ടാണ് വരും തലമുറ വളരുന്നതെന്നും കളിക്കാരെ ഓർമിപ്പിക്കുക എന്നതാണ്. കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രചരണങ്ങളെ പ്രോത്സാഹിപ്പിക്കുക, പരസ്പരം കടിച്ചു കീറി പോരാടുന്ന മത്സരങ്ങൾക്കിടയിലും കളിയുടെ നിഷ്കളങ്കത നിലനിർത്തുക, കുട്ടികളുടെ അവരുടെ സ്വപ്നസാക്ഷാത്കാരത്തിന് പ്രചോദനമാകുക തുടങ്ങിയ കാരണങ്ങളുമുണ്ട്.
പ്ലേയർ എസ്കോട്ടിനും ഉണ്ട് ചില ചുമതലകൾ. കളിക്കാരെ സഹായിക്കുക, അവർക്ക് വേണ്ടി പതാകകൾ വഹിക്കുക, സൈഡ്‌ലൈൻ ബോൾ ക്രൂവിനെ സഹായിക്കുക തുടങ്ങിയവയും കുട്ടികളുടെ ഉത്തരവാദിത്വങ്ങളാണ്.

Tags: FootballfifaworldcupWhy do football players walk out with a child?player escort
ShareSendTweetShare

Related Posts

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

veena vijayan monthly payment case

മാസപ്പടിക്കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകി വീണ വിജയൻ

Thamarassery Shahabas murder case

താമരശ്ശേരി ഷഹബാസ് കൊലപാതകം; ആറ് വിദ്യാർത്ഥികൾക്ക് ജാമ്യം നല്കാൻ ഉത്തരവ്

MLA Rahul Mamkootathil M Swaraj Nilambur candidate

താൻ പറഞ്ഞാൽ ഉടൻ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ സന്തോഷം: രാഹുൽ മാങ്കൂട്ടത്തിൽ

PV Anwar UDF Nilambur byelection

പി വി അൻവറുമായി ഇനി ചർച്ച വേണ്ടെന്ന നിർദ്ദേശവുമായി കോൺഗ്രസ് നേതൃത്വം

8 ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

8 ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

Discussion about this post

Latest News

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies