ഷാരോണിനെ കൊലപ്പെടുത്തുന്നതിന് ഗ്രീഷ്മ പറഞ്ഞ നുണകള്‍

തിരുവനന്തപുരം: ഷാരോണ്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് പൊലീസ് നടത്തിയ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിലാണ്. ഗ്രീഷ്മയെന്ന കൂട്ടുകാരിയെകൊണ്ട് എട്ടു മണിക്കൂറില്‍ സത്യം പറയിക്കുകയായിരുന്നു പൊലീസ്. ഷാരോണ്‍ ജീവിച്ചിരുന്നപ്പോള്‍ ഗ്രീഷ്മ പറഞ്ഞ നുണകള്‍ എണ്ണിയെണ്ണിചോദിച്ചും ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ വഴി തിരിവായത്. ഗ്രീഷ്മ പ്രധാനമായും പറഞ്ഞ 9 നുണകളും എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ഇതിനൊപ്പം തെളിവുകള്‍ കൂടി നിരത്തിയതോടെ ഗ്രീഷ്മ സത്യം പറയാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു.

ഗ്രീഷ്മ പറഞ്ഞ നുണകള്‍

* ഈ മാസം പതിനാലാം തിയതിയാണ് ഷാരോണിന്റെ പഠനസംബന്ധമായ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. പാനീയം കുടിച്ച ശേഷം പച്ചനിറത്തിലാണ് ഛര്‍ദ്ദിച്ചതെന്ന് ഷാരോണ്‍ പറയുമ്പോള്‍ കഷായത്തിന്റെ നിറം അങ്ങനെയായതുകൊണ്ടാകാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.

* ഛര്‍ദ്ദിച്ചതിന്റെ കാരണം ജ്യൂസ് പഴകിയതായതിനാല്‍ ആയിരിക്കാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.

* അമ്മയെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് നല്‍കിയെന്നും അയാളും ഛര്‍ദ്ദിച്ചെന്നും ഗ്രീഷ്മ പറഞ്ഞു. എന്നാല്‍ കാരക്കോണം സ്വദശിയായ പ്രദീപ് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് പറഞ്ഞതോടെ കള്ളം പൊളിഞ്ഞു.

* ഏതെങ്കിലും തരത്തില്‍ വീട്ടുകാര്‍ ഉപദ്രവിക്കുമോയെന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഷാരോണിനോട് തന്നെ ഗ്രീഷ്മ പറഞ്ഞത്,
ഷാരോണുമായുള്ള ബന്ധം വിട്ടെന്നാണ് വീട്ടുകാര്‍ കരുതുന്നതെന്നും അതുകൊണ്ട് വീട്ടുകാര്‍ ഒന്നും ചെയ്യില്ല, അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്നുമാണ്.

* ജ്യൂസും കഷായവും ഏതാണെന്ന് ചോദിക്കുമ്പോള്‍ ഗ്രീഷ്മ ഉത്തരം നല്‍കിയില്ല. ആയൂര്‍വേദ ഡോക്ടര്‍ കൂടിയായ ഷാരോണിന്റെ സഹോദരന്‍ കഷായത്തെക്കുറിച്ച് പലതവണ ചോദിച്ചപ്പോഴും ഗ്രീഷ്മ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.

* എന്ത് കഷായമാണെന്നതില്‍ ഗ്രീഷ്മ ഒരു ഘട്ടത്തിലും വ്യക്തമായ ഒരു ഉത്തരവും പറഞ്ഞില്ല. കഷായ കുപ്പിയുടെ അടപ്പില്‍ അതിന്റെ നമ്പറുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും ആക്രിക്ക് കൊടുത്തെന്നും അമ്മ ഗ്ലാസില്‍ തനിക്ക് ഒഴിച്ചുവെച്ചതാണ് ഷാരോണിന് കൊടുത്തത് എന്നൊക്കെയായിരുന്നു ഗ്രീഷ്മയുടെ മറുപടി.

ഷാരോണിന്റെ മരണത്തിന് ശേഷം ഗ്രീഷ്മ പറഞ്ഞ കള്ളങ്ങളും കേസില്‍ വഴിത്തിരിവായി

* ഷാരോണ്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് കഷായം നല്‍കിയതെന്നായിരുന്നു മരണ ശേഷം ഗ്രീഷ്മ പറഞ്ഞത്. ഷാരോണാണ് തന്നോട് സഹായം ചോദിച്ചതെന്നും പറഞ്ഞു.

Exit mobile version