സോളാര്‍ പീഡനക്കേസ് പരിഗണിക്കുന്നത് രണ്ടാഴ്ച്ചത്തേയ്ക്കു മാറ്റിവച്ച് ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് സോളാര്‍ കേസ് പരാതിക്കാരി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ജോസ് കെ മാണി, എഡിജിപിമാരായ പത്മകുമാര്‍, എം ആര്‍ അജിത് കുമാര്‍ എന്നിവരുള്‍പ്പെടെ 14 പേര്‍ക്കെതിരെ കൂടി സിബിഐ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കോടതിയുടെ നോട്ടീസിന്‍ മേല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും സി.ബി.ഐയും സാവകാശം തേടിയിട്ടുണ്ട്. തെളിവുകളുടെ അഭാവത്തില്‍ ഒരു കേസ് അവസാനിപ്പിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതായി സി.ബി.ഐ അറിയിച്ചു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ 18 പേരുകള്‍ ഉണ്ടെങ്കിലും നാല് പ്രതികളുടെ പേരുകള്‍ മാത്രമാണ് സി.ബി.ഐ പ്രതിചേര്‍ത്തിരിക്കുന്നത്. എല്ലാവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം

Exit mobile version