രാജിയില്ല: നിയമയുദ്ധത്തിനൊരുങ്ങി വി.സിമാർ, നാലിന് ഹൈക്കോടതി ഹർജി പരിഗണിക്കും

രാജിവയ്ക്കാൻ ഗവർണർ അനുവദിച്ച സമയം കഴിഞ്ഞു

തിരുവനന്തപുരം: രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തിന്റെ സമയപരിധി അവസാനിച്ചിട്ടും വൈസ് ചാൻസലർമാർ ആരും തന്നെ രാജിക്കത്ത് നൽകിയില്ല. 11.30ന് വരെയായിരുന്നു സമയപരിധി. ഗവർണർക്കെതിരെ നിയമപരമായി നീങ്ങാൻ 9 വിസിമാരും യോഗം ചേർന്ന് തീരുമാനിച്ചു. സർക്കാർ കക്ഷിയല്ലാത്തതിനാൽ ഇവർ സ്വന്തം നിലയിലാണ് കോടതിയെ സമീപിച്ചത്. തുടർന്ന് ദീപാവലി അവധിയായിട്ടും പ്രത്യേക സിറ്റിംഗ് നടത്തി ഹർജി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. വൈകിട്ട് നാലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വിഷയം പരിഗണിക്കും. നിയമ വിദഗ്ദ്ധരുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വി.സിമാർ കോടതിയെ സമീപിച്ചത്. ഇതിന് മുന്നോടിയായി 9 വി.സിമാരും കൊച്ചിയിൽ യോഗം ചേർന്നിരുന്നു.
വിസിമാർ രാജി വെക്കേണ്ട എന്നായിരുന്നു സർക്കാർ നിർദ്ദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കിയേക്കും.പുതിയ വിസി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകും. യുജിസി മാനദണ്ഡം പാലിക്കാതെ ഉള്ള നിയമനങ്ങളിൽ ആണ് ഗവർണറുടെ കൂട്ട നടപടി.

Exit mobile version