വിനോദയാത്രകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം; മാനദണ്ഡം പുറത്തിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

നിയമവിരുദ്ധമായ ലൈറ്റുകളും ശബ്ദസംവിധാനവുമുള്ള കോണ്‍ട്രാക്ട് ക്യാരേജുകളും ഇനി അനുവദിക്കില്ല

തിരുവനന്തപുരം: സ്‌കൂള്‍ വിനോദയാത്രകള്‍ക്കുള്ള പുതുക്കിയ മാനദണ്ഡം പുറത്തിറക്കി. ഗതാഗതവകുപ്പിന്റെ നിര്‍ദ്ദേശാനുസരണമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രമെ വിനോദയാത്രകള്‍ക്കായി ഉപയോഗിക്കാവൂ എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ മാനദണ്ഡത്തില്‍ പറയുന്നു.

യാത്രയ്ക്ക് മുന്‍പ് സ്‌കൂള്‍ അധികൃതര്‍ വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. നിയമവിരുദ്ധമായ ലൈറ്റുകളും ശബ്ദസംവിധാനവുമുള്ള കോണ്‍ട്രാക്ട് ക്യാരേജുകളും ഉപയോഗിക്കരുത്. രാത്രി പത്തിനുശേഷവും രാവിലെ അഞ്ചിന് മുന്‍പും യാത്രകള്‍ അനുവദിക്കില്ല.

വിനോദപഠന യാത്രയ്ക്ക് മുന്‍പ് രക്ഷിതാക്കളുടെ യോഗം വിളിച്ച് സ്‌കൂള്‍ അധികൃതര്‍ വിശദാംശങ്ങള്‍ അറിയിക്കണം. മൂന്നുദിവസമേ ഒരു അക്കാദമിക വര്‍ഷത്തില്‍ വിനോദയാത്രക്കായി മാറ്റിവയ്ക്കാവൂ. 15 വിദ്യാര്‍ഥികള്‍ക്ക് ഒരുഅധ്യാപകനെന്ന അധ്യാപക, വിദ്യാര്‍ഥി അനുപാതം പാലിക്കണമെന്നും മാര്‍ഗരേഖ പറയുന്നു.

Exit mobile version