ആസിഡ് കലര്‍ന്ന ശീതള പാനീയം; ആന്തരിക അവയവങ്ങള്‍ക്കു ഗുരുതര പൊള്ളല്‍, വിദ്യാര്‍ത്ഥി മരിച്ചു

മൂന്നാഴ്ചയായി ചികിത്സയിലായിരുന്ന അശ്വിന് ശീതള പാനീയം നല്‍കിയത് ആരെന്ന് കണ്ടെത്താനായില്ല

നെയ്യാറ്റിന്‍കര: ശീതള പാനീയം കുടിച്ചതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന 6ാം ക്ലാസ് വിദ്യാര്‍ത്ഥി

മരിച്ചു. കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനില്‍ സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ (11) ആണ് മരിച്ചത്. മൂന്നാഴ്ചയായി അശ്വിന്‍ ചികിത്സയിലായിരുന്നു. സഹപാഠി നല്‍കിയ ശീതള പാനീയം ആണ് അശ്വിന്‍ കുടിച്ചത്. എന്നാല്‍ അത് ആരാണെന്ന് കണ്ടെത്താനായില്ല.

കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തില്‍ കഴിഞ്ഞ 24 നാണ് സംഭവം നടന്നത്. പരീക്ഷ കഴിഞ്ഞു ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ഥി ‘കോള’ എന്ന പേരില്‍ പാനീയം കുടിക്കാന്‍ തന്നുവെന്നാണു കുട്ടി പൊലീസിന് നല്‍കിയ മൊഴി. പിറ്റേന്നു തന്നെ ജ്വരബാധിതനായി അവശനിലയില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്ന് ഛര്‍ദിയും കടുത്ത ശ്വാസംമുട്ടലുമായി 27 ന് അശ്വിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആസിഡ് ഉള്ളില്‍ ചെന്നിട്ടുള്ളതായി കണ്ടെത്തിയത്. അന്നനാളത്തിനും കുടലിനുമുള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്.

 

 

Exit mobile version